ആറന്മുള ജലോത്സവം: മന്നം ട്രോഫി മേലുകര, വൻമഴി പള്ളിയോടങ്ങൾക്ക്

01:18 AM Sep 16, 2019 | Deepika.com
ആറന്മുള: ആറന്മുളയുടെ തനതു പാരന്പര്യത്തിൽ അരങ്ങേറിയ ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ വൻമഴിയും മന്നം ട്രോഫി കരസ്ഥമാക്കി.

വേഗം അടിസ്ഥാനമാക്കിയുള്ള മത്സരവള്ളംകളി അവസാനിപ്പിച്ചു തുഴച്ചിൽ, ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചത്. 52 പള്ളിയോടങ്ങൾ പങ്കെടുത്ത ജലോത്സവത്തിന്‍റെ ജലഘോഷയാത്രയിലും പിന്നീടു നടന്ന പ്രാഥമിക പാദത്തിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ ബാച്ച് പള്ളിയോടങ്ങളെ ഫൈനലിലേക്കു തെരഞ്ഞെടുത്തു മത്സരിപ്പിക്കുകയായിരുന്നു. ഫൈനലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ നിർണയിച്ചത്.

ബി ബാച്ചിൽ ഫൈനലിൽ മത്സരിച്ച വൻമഴി, തൈമറവുംകര, ചെന്നിത്തല പള്ളിയോടങ്ങളുടെ ബാച്ചിൽ വൻമഴിയും തൈമറവുംകരയും ഫൈനലിൽ ഒരേപോലെ മാർക്കു നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്. തൈമറവുംകര, ചെന്നിത്തല പള്ളിയോടങ്ങൾക്കു ബി ബാച്ചിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എ ബാച്ച് ഫൈനലിൽ മേലുകര, തെക്കേമുറി, ഇടയാറന്മുള, ഇടശേരിമല കിഴക്ക് പള്ളിയോടങ്ങളുടെ ഗ്രൂപ്പാണ് ഫൈനലിൽ എത്തിയത്. ഇവരിൽനിന്നാണ് മേലുകരയെ ജേതാക്കളായി നിശ്ചയിച്ചത്. ഇടയാറന്മുള രണ്ടാമതും ഇടശേരിമല കിഴക്ക് മൂന്നാമതും തെക്കേമുറി നാലാമതുമെത്തി.

ബാച്ച് അടിസ്ഥാനത്തിൽ വിജയിച്ചവർക്കും അലങ്കാരങ്ങൾക്കുമായി പ്രത്യേകം ട്രോഫികൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു തിരുവോണത്തോണിയുടെ അകന്പടിയായി 52 പള്ളിയോടങ്ങളും പങ്കെടുത്ത ജലഘോഷയാത്രയോടെയാണ് ജലോത്സവം ആരംഭിച്ചത്. കെട്ടുവള്ളങ്ങളിൽ വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ആറന്മുള ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട പള്ളിയോടങ്ങളുടെ അനുഷ്ഠാനമായിട്ടു കൂടിയാണ് ഇത്തവണ ജലോത്സവം ക്രമീകരിച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവവും മന്ത്രി കെ. രാജുമത്സരവള്ളംകളിയും ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷതവഹിച്ചു.

രാമപുരത്ത് വാര്യർ അവാർഡ് കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർക്കു മന്ത്രി കെ. രാജു സമ്മാനിച്ചു. പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ വീണാ ജോർജ് എംഎൽഎ ആദരിച്ചു. വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെ ആന്‍റോ ആന്‍റണി എംപി പൊന്നാട അണിയിച്ച് ആദരിച്ചു.

പള്ളിയോട യുവശില്പി വിഷ്ണു വേണു ആചാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂർണാദേവി ആദരിച്ചു. സ്മരണികയുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നിർവഹിച്ചു.

സ്വാമി ഗോലോകാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ രാജു ഏബ്രഹാം, സജി ചെറിയാൻ, ജില്ലാ കളക്ടർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ എൻഎസ്എസ് പ്രസിഡന്‍റ് പി.എൻ. നരേന്ദ്രനാഥൻ നായർ സമ്മാനിച്ചു.