ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്നു നടക്കും. രാവിലെ ഒന്‍പതിന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഭദ്രദീപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജലോത്സവവേദിയായ സത്രക്കടവിലേക്ക് ആരംഭിക്കും. 10ന് സത്രത്തിലെ പവലിയന് സമീപമുള്ള വേദിയില്‍ ജില്ലാ കളക്ടർ പി.ബി. നൂഹ് പതാക ഉയർത്തും. പന്പാനദിക്കരയിൽനിന്നുള്ള 52 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുന്നത്.
ഉച്ചയ്ക്ക് 1.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിക്കും. തുടർന്ന് വാട്ടര്‍ സ്റ്റേഡിയത്തിലേക്ക് തിരുവോണത്തോണി വരവ്, അവതരണ കലകള്‍ തുടങ്ങിയവയും ജലഘോഷയാത്രയും നടക്കും.
തുടര്‍ന്ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ക്കു മന്ത്രി കെ. രാജു രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമ്മാനിക്കും.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നല്‍കും. എ, ബി ബാച്ചുകളിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്കു മന്നം ട്രോഫിയാണ് സമ്മാനിക്കുന്നത്.
മത്സരവള്ളംകളി ഇത്തവണ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്.
ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്
12:05 AM Sep 15, 2019 | Deepika.com