തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനു കോഴ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന ശിപാർശ. കാരക്കോണം മെഡിക്കൽ കോളജിലെ എംബിബിഎസ്, എംഡി സീറ്റുകളിൽ പ്രവേശനം നല്കാമെന്നു പറഞ്ഞു പണം വാങ്ങിയ ശേഷം പ്രവേശനം നൽകാതെ വഞ്ചിച്ചെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ സ്വാശ്രയ പ്രവേശന മേൽനോട്ടസമിതി അധ്യക്ഷൻ ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷനാണ് കേസ് എടുക്കണമെന്ന ശിപാർശ സർക്കാരിനു നല്കിയത്.
കാരക്കോണം മെഡിക്കൽ കോളജ് മുൻ ഡയറക്ടർ ഡോ. ബെന്നറ്റ് ഏബ്രഹാം, സിഎസ്ഐ ബിഷപ് ധർമരാജ് റസാലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. തങ്കരാജ് എന്നിവർക്കെതിരേ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാനാണു സർക്കാരിനു ശിപാർശ നല്കിയിട്ടുള്ളത്. വിദ്യാർഥികളിൽനിന്നു വാങ്ങിയ തുക തിരിച്ചുപിടിക്കാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോളജിനെതിരേ 24 പേരാണ് ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മീഷനെ സമീപിച്ചത്.
മെഡിക്കൽ കോഴ ആരോപണം: കേസ് എടുക്കണമെന്നു ശിപാർശ
01:05 AM Aug 23, 2019 | Deepika.com