കൊച്ചി: കത്തോലിക്കാ സഭയില്‍ നിലനിൽക്കുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഉതകും വിധം ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സീറോ മലബാര്‍ സിനഡ് ഇനി വൈകിക്കൂടെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഉണ്ടാകുന്ന എതിര്‍പ്പുകളെ യഥോചിതം പരിഹരിക്കുന്നതിന് സിനഡ് കൈക്കൊള്ളുന്ന നടപടികള്‍ക്കൊപ്പം വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഉറപ്പ് നല്കി.
സഭയുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസചൈതന്യത്തിനുമെതിരായി ഗൂഢ ഉദ്ദേശത്തോടുകൂടി തല്പരകക്ഷികള് ഉയര്‍ത്തികൊണ്ടുവരുന്ന ആരോപങ്ങളെയും സംഘടിത ശ്രമങ്ങളെയും ചെറുത്തു തോല്പിക്കുന്നതിന് വിശ്വാസ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നു യോഗം വിലയിരുത്തി. സിനഡിന്റെ വിജയത്തിനും സഭയുടെ ഐക്യത്തിനും വേണ്ടി എല്ലാവരുടെയും പ്രാര്‍ഥനാസഹായം യോഗം അഭ്യര്‍ഥിച്ചു.
പ്രളയ ദുരന്തത്തില്‍ നിരവധി പേർക്ക് ജീവന് നഷ്ടപ്പെട്ടതിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ദുരിതത്തില്‍ കഴിയുന്നവരെയും കഷ്ടനഷ്ടങ്ങള്ക്കിരയായവരെയും സഹായിക്കുന്നതിന് സന്മനസ് കാണിച്ച മുഴുവന്‍ ആളുകളെയും യോഗം അഭിനന്ദിച്ചു. ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും എല്ലാവരും മുന്നോട്ടുവരണമെന്നും ദുരിതബാധിത മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, വൈസ് പ്രസിഡന്റുമാരായ ഡേവിസ് എടക്കളത്തൂര്‍, പി.ടി. ചാക്കോ, ജോയ് മുപ്രപ്പള്ളില്‍, കെ.ജെ. ആന്റണി സെക്രട്ടറിമാരായ ബെന്നി പുളിക്കകര, ബെന്നി ആന്റണി, ഡോ. ജോസ്കുട്ടി ഒഴുകയില്‍, ജാന്സന് ജോസഫ്, ആന്റണി എല്‍. തൊമ്മാന, ജോര്‍ജ് കോയിക്കല്‍, തോമസ് പീടികയില്‍, ബിറ്റി നെടുനിലം, ഷെവ.സിബി വാണിയപുരക്കല്‍, ജോണ്സന് എലവത്തുങ്കല്‍, ഫ്രാന്‍സിസ് മൂലന്, റിന്സണ് മണവാളന്, ഡോ.കെ.പി. സാജു, വര്‍ക്കി നിരപ്പേല്‍, ജോണി വടക്കേക്കര, ബേബി പൊട്ടനാനി എന്നിവര്‍ പ്രസംഗിച്ചു.
സിനഡിന് പൂര്‍ണ പിന്തുണ നല്കി കത്തോലിക്കാ കോണ്‍ഗ്രസ്
11:50 PM Aug 20, 2019 | Deepika.com