തിരുവനന്തപുരം: മർദനം നടത്തുന്ന കാര്യത്തിൽ കേരളത്തിലെ പോലീസിന് മുന്നണിവ്യത്യാസമില്ലെന്നാണ് കൊച്ചിയിലെ സംഭവങ്ങൾ തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ നിയന്ത്രിക്കുന്നതു പിണറായിക്കു പറ്റിയ പണിയല്ലെന്നു വീണ്ടും തെളിഞ്ഞു. പിണറായി വിജയൻ ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണം.
പോലീസിന്റെ പക്ഷപാതപര മായ പ്രവർത്തനത്തിൽ പ്രതിഷേധിച്ച ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ എംഎൽഎ എൽദോ ഏബ്രഹാമിനെയും പ്രവർത്തകരെയും പോലീസ് വളഞ്ഞുവച്ചു ക്രൂരമായി മർദിച്ചു. സിപിഎമ്മിനുവേണ്ടി എന്തും ചെയ്യാൻ തയാറായ സംഘമായി സേന മാറിയിരിക്കുന്നു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം പറഞ്ഞതിന്റെ അർഥം സിപിഐക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാവും. ഭരണകക്ഷിക്കാർക്കു പോലും പോലീസ് മർദനത്തിന്റെ കാഠിന്യം രുചിക്കേണ്ടിവരികയാണെങ്കിൽ പ്രതിപക്ഷത്തിന്റെ കാര്യം പറയേണ്ടതില്ലെന്നു രമേശ് ചൂണ്ടിക്കാട്ടി.
പോലീസിനെ നിയന്ത്രിക്കുന്നതു പിണറായിക്കു പറ്റിയ പണിയല്ലെന്നു തെളിഞ്ഞു: ചെന്നിത്തല
11:58 PM Jul 23, 2019 | Deepika.com