ഏഴു വയസുകാരന്‍റെ കൊലപാതകം: വിചാരണ വേഗമാക്കാൻ നിർദേശം

12:14 AM Jul 23, 2019 | Deepika.com
കൊച്ചി: തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചു കൊന്ന കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നു കീഴ്ക്കോടതികൾക്കു ഹൈക്കോടതി നിർദേശം നൽകി. അന്വേഷണം പൂർത്തിയായെന്നു പോലീസിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു.

കുട്ടിയുടെ അമ്മയും സുഹൃത്തും കേസിൽ പ്രതികളാണ്. സുഹൃത്തിനെതിരേ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു.

കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ അവസാനിപ്പിക്കുമ്പോഴാണു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. മുട്ടം മജിസ്ട്രേറ്റ് കോടതിയും തൊടുപുഴ സെഷൻസ് കോടതിയുമാണ് അതിവേഗം നടപടികൾ സ്വീകരിക്കേണ്ടത്.