കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന എട്ടാമത് ആനുവൽ ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് എമർജിംഗ് റിസർച്ച് ഏരിയാസ് - ഐസറ അന്തർദേശീയ സമ്മേളനം സമാപിച്ചു.
സുസ്ഥിര വികസനത്തിനായുള്ള പുത്തൻ സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയസമ്മേളനം ഫ്രാൻസിലെ ഡു പൈ ഡി ലോം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫ. ഡോ. ബാസ്ടിൻ സെന്റിയർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. സെഡ്.വി. ലാക്കപ്പറന്പിൽ, ഡീൻ റിസർച്ച് ഡോ. സോണി സി. ജോർജ്, കണ്‍വീനർ ഡോ. കെ. ജെസി എന്നിവർ പ്രസംഗിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശങ്ങളിൽനിന്നുമുള്ള നൂറോളം ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇക്വഡോറിലെ യാച്ചേ സർവകലാശാലയിലെ നാനോ ടെക്നോളജി പ്രഫസർ ഡോ. മോനജനി, ദക്ഷിണകൊറിയയിലെ ഹന്നാം സർവകലാശാലയിലെ ഫിസിക്കൽസയൻസ് ആൻഡ് നാനോടെക്നോളജി മുൻ മേധാവി പ്രഫ. ഡോ. ക്യുങ്തെകിം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി വേദിയൊരുക്കുക എന്നതാണ് വർഷംതോറും നടക്കുന്ന ഐസറ സമ്മേളനത്തിന്റെ ലക്ഷ്യം. അമൽജ്യോതിയിലെ സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ വിഭാഗങ്ങൾ സംയുക്തമായാണ് “ഐസറ’’ സംഘടിപ്പിക്കുന്നത്.
അമൽജ്യോതിയിൽ അന്താരാഷ്ട്ര സെമിനാർ
12:30 AM Jul 21, 2019 | Deepika.com