തിരുവനന്തപുരം: പ്രാഥമിക കാർഷിക വിപണന സഹകരണസംഘങ്ങൾ മുഖേന പച്ചത്തേങ്ങാ സംഭരണ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു.
കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ/മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ/കേന്ദ്ര നാളികേര വികസന ബോർഡിനു കീഴിലുളള നാളികേര ഉത്പാദക സൊസൈറ്റി/ഫെഡറേഷനുകൾ, ഡ്രയർ സൗകര്യമുളള മറ്റു സൊസൈറ്റികൾ, കർഷകരിൽനിന്ന് നേരിട്ട്, ഗുണനിലവാരമുളള പച്ച നാളികേരം സംഭരിച്ച്, കേരഫെഡ് നിഷ്കർഷിച്ചിട്ടുളള ഗുണനിലവാരത്തിലുളള കൊപ്രയാക്കി കേരഫെഡിന് നൽകണം.
തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 27 രൂപയാണ് നിലവിലെ സംഭരണ വില. കൂടാതെ പച്ചത്തേങ്ങ സംഭരണത്തിനുളള സ്റ്റേറ്റ് ലെവൽ ഏജൻസിയായി കേരഫെഡിനെയും, കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കേരഫെഡ് വഴി കൊപ്ര സംഭരിക്കുന്നതിനായി നാഫെഡിനെയും ചുമതലപ്പെടുത്തി . ഇതിന്റെ സുഗമമായ നടത്തിപ്പിനുളള മാർഗനിർദേശങ്ങളാണ് ടി.എം(2) 20540/2019 നന്പർ സർക്കുലർ പ്രകാരം പുറത്തിറക്കിയിട്ടുളളത്.
പച്ചത്തേങ്ങാ സംഭരണം പുനരാരംഭിക്കുന്നതിനു മാർഗനിർദേശങ്ങളായി
12:58 AM Jul 20, 2019 | Deepika.com