കാസർഗോഡ്: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടറായി സിപിഎമ്മിലെ കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം.
നിലവില്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ അസി. പ്രഫസറായ പ്രിയയെ ഡപ്യൂട്ടേഷന് വ്യവസ്ഥയിലാണു സര്‍വകലാശാലയില്‍ നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് ഇവരുടെ അപേക്ഷ മാത്രമാണു ലഭിച്ചിരുന്നതെന്നാണ് സര്‍വകലാശാലയില്‍നിന്നുള്ള വിവരം. വ്യാഴാഴ്ച നടന്ന സിന്‍ഡിക്കറ്റ് യോഗമാണു തീരുമാനമെടുത്തത്.
ബിരുദാനന്തര ബിരുദവും ആറു വര്‍ഷത്തില്‍ കുറയാത്ത അധ്യാപനപരിചയവുമാണ് വിജ്ഞാപനത്തില്‍ ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്.
കേരളവര്‍മ കോളജിലെ മലയാളവിഭാഗം അധ്യാപികയായ പ്രിയയ്ക്ക് ഇവ രണ്ടുമുണ്ട്. സര്‍വകലാശാലാ ഭരണതലത്തിലെ തസ്തികയാണെങ്കിലും കോളജ്-സര്‍വകലാശാല തലത്തിലെ ഭരണപരിചയം അഭിലഷണീയ യോഗ്യതയായി മാത്രമാണ് വിജ്ഞാപനത്തില്‍ കാണിച്ചിട്ടുള്ളത്. സര്‍വീസില്‍ താരതമ്യേന ജൂണിയറായ പ്രിയയ്ക്ക് ഈ യോഗ്യതയില്ല.
കിട്ടിയത് ഒരേയൊരു അപേക്ഷ; സിപിഎം എംപിയുടെ ഭാര്യ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡയറക്ടര്‍
12:50 AM Jul 20, 2019 | Deepika.com