നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാന്പ് സമാപിച്ചു. കഴിഞ്ഞ 13ന് സിയാൽ അക്കാഡമിയിൽ ആരംഭിച്ച ക്യാന്പിൽ നിന്ന് 2,728 തീർഥാടകരാണ് ഇന്നലെ വരെ യാത്രയായത്. നാലു ദിവസങ്ങളിലായി എയർ ഇന്ത്യയുടെ എട്ട് ചാർട്ടേർഡ് വിമാനങ്ങളാണ് തീർഥാടകരുമായി നെടുമ്പാശേരിയിൽ നിന്ന് പറന്നുയർന്നത്.
വെയിറ്റിംഗ് ലിസ്റ്റിൽനിന്നു അനുമതി ലഭിച്ച 21 പേർ ഇന്നു വൈകിട്ട് 5.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രയാകും. ഹജ്ജ് കർമത്തിനു ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയാണ് ഹാജിമാരുടെ നെടുമ്പാശേരിയിലേക്കുള്ള മടക്കയാത്ര. സിയാല്‍ അക്കാഡമിയില്‍ നടന്ന സമാപന സമ്മേളനം മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് ക്യാന്പ് തസ്കിയത്ത് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു.
ഹജ്ജ് ക്യാന്പ് സമാപിച്ചു; നെടുന്പാശേരിയിൽ നിന്നു യാത്രയായത് 2,728 തീർഥാടകർ
01:06 AM Jul 18, 2019 | Deepika.com