കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ്സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
രാജ്യത്തിനാകെ മാതൃകയായിരുന്ന പിഎസ്സിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് എസ്എഫ്ഐ നേതാക്കളുടെ ഇടപെടല്‍. വധശ്രമക്കേസില്‍ പ്രതിപ്പട്ടികയിലുള്പ്പെട്ടയാളുടെ വീട്ടില്‍നിന്ന് പരീക്ഷാ പേപ്പറുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ പശ്ചാത്തലം മുഖ്യമന്ത്രിയേയും വേട്ടയാടുന്നുവെന്നതിനിലാണ് അദ്ദേഹം വിഷയത്തില്‍ നടപടിയെടുക്കാത്തത്. മുഖ്യമന്ത്രി തെറ്റ് തിരുത്തിയാല്‍ മാത്രമേ നിയമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കൂ. സംസ്ഥാനത്തെ കലാലയങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ വളര്‍ത്തുകേന്ദ്രമായി മാറി. പുറത്തു വരുന്ന വിദ്യാര്‍ഥി നേതാക്കന്മാരാണ് കേരളത്തിലെ മിക്ക നഗരങ്ങളിലെയും അധോലോക നായകന്മാരെന്നുംമുല്ലപ്പള്ളി പറഞ്ഞു.
എസ്എഫ്ഐക്കാരുടെ വീടുകൾ സമാന്തര പിഎസ്സി ഓഫീസായി മാറി: മുല്ലപ്പള്ളി
12:44 AM Jul 16, 2019 | Deepika.com