‌മാസ്-ഗൃഹശ്രീ: 113 ഭവനങ്ങൾ യാഥാർഥ്യമാക്കി

01:12 AM Jul 13, 2019 | Deepika.com
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (മാസ്) നേതൃത്വത്തിൽ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 113 പുതിയ ഭവനങ്ങൾ നിർമിച്ചു നൽകി.

സംഘടനയുടെ പ്രവർത്തനമേഖലകളായ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണ് 113 പുതിയ ഭവനങ്ങൾ നിർമിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് രണ്ടര വർഷംകൊണ്ടാണ് ഈ സ്വപ്നപദ്ധതി സാക്ഷാത്കരിക്കപ്പെട്ടത്. ഗ്രാമങ്ങങ്ങളിൽനിന്ന് അപേക്ഷകൾ സ്വീകരിച്ച് ഗ്രാമവികസന സമിതിയും ലോക്കൽ മാസും അപേക്ഷകൾ പഠിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി 113 വീടുകൾക്കായി സംസ്ഥാന സർക്കാർ 2.26 കോടി രൂപ ലഭ്യമാക്കി. മാസ് 113 വീടുകൾക്കായി 1.45 കോടി രൂപയും നൽകി. പദ്ധതിയുടെ ഭാഗമായി 30 കുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചുനൽകി. കിണർ റീചാർജിംഗിലൂടെ കുടിവെള്ളക്ഷാമം ഏറെക്കുറെ പരിഹരിക്കാനും മാസിന് സാധിച്ചിട്ടുണ്ട്.

മാസിന്‍റെ മഹത്തായ പ്രവർത്തനത്തെ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെയും സഹായമെത്രാനും മാസിന്‍റെ പ്രസിഡന്‍റുമായ മാർ ജോസഫ് പണ്ടാരശേരിലിന്‍റെയും പരിശ്രമം പദ്ധതിയുടെ വിജയത്തിന് വലിയ പിന്തുണയായി.

കഴിഞ്ഞ 26 വർഷമായി മാസ് തങ്ങളുടെ പ്രവർത്തനമേഖലകളായ അഞ്ചു ജില്ലകളിൽ ജാതി-മത-ഭേദമെന്യേ ആളുകളെ കോർത്തിണക്കി സ്വാശ്രയസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുകയാണ്.