ഒൗറംഗബാദ്: 22 വർഷം മുന്പ് വാങ്ങിയ പണം തിരികെ നൽകുന്നതിനായി കെനിയൻ എംപി ഇന്ത്യയിൽ തിരിച്ചെത്തി. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിൽ കർഷകനായ കാശിനാഥ് ഗൗളിക്കു നൽകാനുണ്ടായിരുന്ന 200 രൂപയുടെ കടംവീട്ടാനാണ് കെനിയർ പാർലമെന്റ് അംഗമായ റിച്ചാർഡ് ന്യാഗക തോംഗി ഇന്ത്യയിൽ എത്തിയത്.
198589 കാലത്ത് തോംഗി മൗലാന ആസാദ് കോളജിൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്നു. എല്ലാ ദിവസവും ഗൗളിയാണ് തോംഗിക്കു ഭക്ഷണം നൽകിയിരുന്നത്. കെനിയയിലേക്കു തിരിച്ചുപോകുന്പോൾ തോംഗി ഗൗളിക്ക് 200 രൂപ നൽകാനുണ്ടായിരുന്നു.
200 രൂപയുടെ കടം വീട്ടാൻ കാത്തിരിപ്പ് 22 വർഷം; കെനിയൻ എംപി ഇന്ത്യയിൽ
12:52 AM Jul 13, 2019 | Deepika.com