സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് നിശ്ചയിക്കുംവരെ കാത്തിരിക്കാന്‍ തീരുമാനം

02:18 AM Jul 02, 2019 | Deepika.com
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍പ്രവേശനം സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ തത്കാലം കോടതിയിലേക്കില്ല. ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നതുവരെ കാത്തിരിക്കാന്‍ മാനേജ്മെന്‍റ് തീരുമാനം.

ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ ഈ തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ചയില്‍ വലിയ പുരോഗതി ഉണ്ടായില്ലെന്നും പ്രഫഷണല്‍ കോളജുകളിലെ ഫീസ് നിശ്ചയിക്കുന്ന ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കേരളാ പ്രൈവറ്റ് മെഡിക്കല്‍കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഫീസ് നിര്‍ണയത്തില്‍ താന്‍ നിസഹായാവസ്ഥയാണെന്നും ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നതു വരെ സാവകാശം നല്കണമെന്നും ആരോഗ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചു. ഫീസ് സംബന്ധിച്ചുള്ള പ്രൊപ്പോസല്‍ ഫീ റെഗുലേറ്ററി കമ്മിറ്റിക്കു കൈമാറാനും മന്ത്രി നിര്‍ദേശിച്ചു.

തങ്ങള്‍ 12 ലക്ഷം മുതല്‍ 18 ലക്ഷം വരെ രൂപ ഫീസാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നു പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹി നവാസ് പ്രതികരിച്ചു. മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള ഫീസ് അല്ല നിശ്ചയിക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു.

ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതികള്‍ ഒന്നുമുണ്ടായില്ലെന്നു ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധികളായ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്തും പി.ജെ. ഇഗ്നേഷ്യസും പറഞ്ഞു. കൂടിയാലോചനകള്‍ക്കു ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇവരും പ്രതികരിച്ചു.

ഫീസ് നിര്‍ണയത്തിനു സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും ഫീ റെഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് നിശ്ചയിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.