തിരുവനന്തപുരം: നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജെടി ഹാളിൽ നടന്ന എം.പി പത്മനാഭൻ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കൈയിൽ കിട്ടിയാൽ വെട്ടിക്കൊല, പോലീസിന്റെ കൈയിൽ കിട്ടിയാൽ ഉരുട്ടിക്കൊല എന്ന സ്ഥിതിയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ക്രിമിനൽ സംഘങ്ങൾ വിഹരിക്കുകയാണ്. ക്രിമിനലുകളെ വളർത്തുന്നതിന് പിന്നിൽ സിപിഎമ്മാണ്. മുഖ്യമന്ത്രി പറഞ്ഞതു പോലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
നെടുങ്കണ്ടം കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാജ്കുമാറിന്റെ തുടയിലും കാൽവെള്ളയിലുമായി വലുതും ചെറുതുമായ ചതവുകൾ ഏറ്റിരുന്നു. കാൽപാദം മുതൽ തുട വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ വലിയ ചതവുകൾ കണ്ടെത്തിയതും കാലിലെ വിരലുകൾക്ക് ഏറ്റ പരുക്കുമെല്ലാം രാജ്കുമാർ ക്രൂരമായ ഉരുട്ടലിന് വിധേയനായി എന്നതിലേക്കാണ് വിരൽചൂണ്ടുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
‘സിപിഎമ്മിന്റെ കൈയിൽ കിട്ടിയാൽ വെട്ടിക്കൊല, പോലീസിന്റെ കൈയിൽ കിട്ടിയാൽ ഉരുട്ടിക്കൊല’
01:06 AM Jul 01, 2019 | Deepika.com