അഞ്ചാംനാൾ രാജ്കുമാർ മരണത്തിലേക്ക്

01:06 AM Jul 01, 2019 | Deepika.com
കട്ടപ്പന: ഹരിത ഫിനാൻസ് വഴി കോടികൾ തട്ടിച്ചെന്ന പരാതിയിൽ പിടിയിലായ രാജ്കുമാർ(46) മരണത്തിലേക്കു പോയതു ദുരിതദിനങ്ങൾ താണ്ടി. നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ ഏല്പിച്ച പ്രതി കോടതിയും ജയിലും ആശുപത്രിയും കടന്ന് അഞ്ചാംനാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വായ്പ വാഗ്ദാനംചെയ്തു പണം തട്ടിയെന്നാരോപിച്ച് നാട്ടുകാർ പിടികൂടി നെടുങ്കണ്ടം പോലീസിനെ ഏല്പിച്ച രാജ്കുമാറിനെ 21-ന് രാവിലെ മരിച്ചനിലയിലാണ് നാട്ടുകാർ കണ്ടത്. 12-ന് രാവിലെയാണ് തൂക്കുപാലത്തെ വാടക വീട്ടിൽനിന്നു നാട്ടുകാർ രാജ്കുമാറിനെ പിടികൂടിയത്. എന്നാൽ കുട്ടിക്കാനത്തെ ബാങ്കിലെ അക്കൗണ്ടിൽ നാലുകോടി രൂപയുണ്ടെന്നും ഇവിടെയെത്തിയാൽ പിൻവലിച്ചുനൽകാമെന്നും രാജ്കുമാർ പറഞ്ഞിരുന്നു.

ഇതോടെ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ 30-ൽപ്പരംപേർ ബാങ്കിലെത്തി. എന്നാൽ അക്കൗണ്ടിൽ പണമില്ലെന്നു അറിഞ്ഞതോടെ പഞ്ചായത്തംഗം പോലീസിൽ വിവരമറിയിച്ചു. വൈകുന്നേരത്തോടെ രാജ്കുമാറിനെ പുളിയൻമലയിലെത്തിച്ച് നെടുങ്കണ്ടം പോലീസിനു കൈമാറുകയായിരുന്നു.

തുടർന്ന് നാലുദിവസം പോലീസ് കസ്റ്റഡിയിൽ. 15 ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി. 16-ന് ഇടുക്കി കോടതിയിൽ ഹാജരാക്കി. അവശനിലയിലായിരുന്ന രാജ്കുമാറിനെ പോലീസ് ജീപ്പിലാണ് കൊണ്ടുപോയത്. പ്രതിക്ക് വീണു പരിക്കേറ്റുവെന്നാണ് മജിസ്ട്രേറ്റിനെ ധരിപ്പിച്ചിരുന്നതത്രേ.
എഴുന്നേൽക്കാൻപോലും കഴിയാതെ വീൽചെയറിലിരുന്ന പ്രതിയെ മജിസ്ട്രേറ്റ് ജീപ്പിനു സമീപമെത്തി റിമാൻഡുചെയ്യുകയായിരുന്നു. തുടർന്ന് പീരുമേട് സബ് ജയിലിൽ എത്തിച്ചു. ആരോഗ്യനില വഷളായതോടെ 17-ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാർ വയറുവേദന ശമിക്കാനുള്ള മരുന്നുനൽകി വിട്ടയച്ചു. 18-ന് മെഡിക്കൽ കോളജിലേക്ക്. 19-ന് വീണ്ടും മെഡിക്കൽ കോളജിലേക്ക്. 21-ന് വീണ്ടും താലൂക്ക് ആശുപത്രിയിലേക്ക്. ഒടുവിൽ താലൂക്ക് ആശുപത്രിയിൽ മരണം.