എസി റോഡ് അടിമുടി മാറും; ഒന്പതു പാലങ്ങൾക്കു വീതി കൂട്ടും

01:30 AM Jun 30, 2019 | Deepika.com
ചങ്ങനാശേരി: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമിതിയുടെ ഭാഗമായി ചങ്ങനാശേരി- ആലപ്പുഴ (എസി) റോഡ് അടിമുടി മാറുന്നു. 24.15 കിലോമീറ്റർ റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്യും.

വീതികുറഞ്ഞ ഒന്പതു പാലങ്ങൾക്കു വീതി കൂട്ടും. മനയ്ക്കച്ചിറ കൊണ്ടൂർ റിസോർട്ടിനടുത്തുള്ള ഒന്നാം പാലം, പാറക്കൽ ഭാഗത്തുള്ള രണ്ടാം പലം, മാന്പുഴക്കരി, ഒന്നാം കര, മങ്കൊന്പ്, പാറാശേരി, പൊങ്ങ, പണ്ടാരക്കുളം, കളർകോട് പാലങ്ങളാണ് വീതികൂട്ടി നിർമിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി മണ്ണു പരിശോധന ആരംഭിച്ചു. തിരുവനനന്തപരം കേന്ദ്രമാക്കിയുള്ള ആർടിഎഫ് ഇൻഫ്രാ കന്പനിയാണു പരിശോധന നടത്തുന്നത്. നൂറു കേന്ദ്രങ്ങളിൽ മണ്ണുപരിശോധന നടത്തും. ഇപ്പോൾ എട്ടു സ്ഥലങ്ങളിലാണ് റോഡ് കുഴിച്ചു പരിശോധന നടക്കുന്നത്.
മണ്ണുപരിശോധനയുടെ റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്. തുടർന്നു പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്(ഡിപിആർ) തയാറാക്കി സർക്കാരിനു കൈമാറും. പ്രളയത്തെ അതിജീവിക്കും വിധമുള്ള റോഡും പാലങ്ങളുമായിരിക്കും നിർമിക്കുക.

കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിൽ നടപ്പാലങ്ങൾക്കു സർവേ ആരംഭിച്ചിട്ടുണ്ട്. ദേശീയ നിലവാരത്തിലാണ് റോഡ് പുനർനിർമാണം. പൊതുമരാമത്തു വകുപ്പിന്‍റെ ആലപ്പുഴ ഡിവിഷൻ, കുട്ടനാട് സബ് ഡിവിഷൻ എന്നിവർക്കാണു നിർമാണ ചുമതല.

പ്രളയത്തെത്തുടർന്നു നാശം നേരിട്ട എസി റോഡിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ 150 കോടി രൂപ അനുവദിച്ചിരുന്നു. പുനർനിർമാണത്തിന് ഈ തുക അപര്യാപ്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിൽനിന്നു 350 കോടി രൂപയുടെ പാക്കേജ് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് അനുവദിച്ച 1.27 കോടി രൂപ വിനിയോഗിച്ചാണ് മണ്ണു പരിശോധനയും മറ്റും ആരംഭിച്ചിരിക്കുന്നത്.

കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതും കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വാദ്യകരമാക്കുന്നതുമായ ചങ്ങനാശേരി- ആലപ്പുഴ റോഡിന്‍റെ വികസനത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം

ചങ്ങനാശേരി: ചങ്ങനാശേരി- ആലപ്പുഴ റോഡിന്‍റെ പുനർ നിർമാണവുമായി ബന്ധപ്പെട്ടു റോഡ് കുഴിച്ചു മണ്ണു പരിശോധന നടക്കുന്നതിനാൽ വാഹനം ഓടിക്കുന്നവരും കാൽനട യാത്രക്കാരും ജാഗ്രത പുലർത്തണമെന്നു പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ഡിവിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ ക്രമീകരണം ഒരുക്കണമെന്നു പോലീസിനും കത്ത് നൽകിയിട്ടുണ്ട്.