കാണാതായ യുവതിയും കുഞ്ഞും മരിച്ചനിലയിൽ

12:02 AM Jun 30, 2019 | Deepika.com
തലയോലപ്പറന്പ്: തലയോലപ്പറന്പ് പൊട്ടൻചിറയിൽനിന്നു കാണാതായ യുവതിയുടെയും രണ്ടു വയസുള്ള മകളുടെയും മൃതദേഹം വടയാർ ഇളംകാവ് ദേവീക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിൽ കണ്ടെത്തി. മറവൻതുരുത്ത് ഇടവട്ടം രണ്ടുകണ്ടത്തിൽ ശിവന്‍റെ മകളും തലയോലപ്പറന്പ് പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിന്‍റെ ഭാര്യയുമായ ദീപ(30)യുടെയും മകൾ രണ്ടു വയസുകാരി ദക്ഷയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നോടെ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു 12.30ന് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തെ വീട്ടിലെ യുവാവ് പുഴക്കടവിൽ കുളിക്കാനെത്തിയപ്പോൾ കടവിനോടു ചേർന്നു യുവതിയുടെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. വിവരമറിഞ്ഞു പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തലയോലപ്പറന്പ് എസ്ഐ ടി.കെ. സുധീർ, വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്‍റെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. യുവതി ഷാളുകൊണ്ടു കുഞ്ഞിനെ ദേഹത്തോടു ചേർത്തു കെട്ടിയിരിക്കുകയായിരുന്നു. പൊട്ടൻചിറ പാലത്തിൽനിന്നു യുവതി കുഞ്ഞുമായി പുഴയിലേക്കു ചാടുകയായിരുന്നെന്നു കരുതപ്പെടുന്നു.

ദീപയെയും കുഞ്ഞിനെയും വെള്ളിയാഴ്ച പുലർച്ചെ മുതൽ തലയോലപ്പറന്പ് പൊട്ടൻചിറയിലെ ഭർതൃവീട്ടിൽനിന്നു കാണാതാവുകയായിരുന്നു. വിദേശത്തു നഴ്സായിരുന്ന യുവതിയുടെ ഭർത്താവ് അഭിജിത്തും മെയിൽ നഴ്സായിരുന്നു.

പിന്നീട് പോലീസിൽ ജോലിയിൽ പ്രവേശിച്ച അഭിജിത്തിപ്പോൾ തൃശൂർ എ ആർ ക്യാന്പിലെ പോലീസുകാരനാണ്. പ്രണയത്തിലായിരുന്ന അഭിജിത്തും ദീപയും മൂന്നു വർഷം മുന്പാണ് വിവാഹിതരായത്.

ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്നു യുവതി ആഭരണങ്ങളും ഫോണും വീട്ടിൽ ഉപേക്ഷിച്ചു കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നുവെന്നു പറയുന്നു. യുവതിയും കുഞ്ഞും പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനു പോലീസും ഡോഗ് സ്ക്വാഡും പൊട്ടൻചിറയിലെ പുഴയോരവും ബസ് സ്റ്റോപ്പും പരിസരവുമൊക്കെ പരിശോധിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രമണിയാണ് ദീപയുടെ അമ്മ. സഹോദരങ്ങൾ: ദിവ്യ, ദീപ്തി. തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.