ആന്തൂർ: അപാകതകൾ നിസാരമെന്നു ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോർട്ട്

01:51 AM Jun 29, 2019 | Deepika.com
തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്‍റെ പാർത്ഥാ കണ്‍വൻഷൻ സെന്‍റർ നിർമാണത്തിലെ അപാകതകൾ നിസാരമെന്നു ചൂണ്ടിക്കാട്ടി ചീഫ് ടൗണ്‍ പ്ലാനർ വിജിലൻസിന്‍റെ റിപ്പോർട്ട്. നിസാരമായ അപാകതകൾ പരിഹരിച്ച് കണ്‍വൻഷൻ സെന്‍ററിനു പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണത്തിൽ നാല് ചട്ടലംഘനങ്ങൾ ഉണ്ടെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സാജന്‍റെ ആത്മഹത്യയെ തുടർന്ന് അന്വേഷണത്തിനായി സർക്കാർ രണ്ടു സമിതികളെ നിയോഗിച്ചിരുന്നു. ചീഫ് ടൗണ്‍ പ്ലാനർ വിജിലൻസ്, നഗരകാര്യ റീജണൽ ഡയറക്ടർ എന്നിവരോടാണു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. 15 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭാ സെക്രട്ടറി എൻ.കെ. ഗിരീഷ് പൂർത്തീകരണ സർട്ടിഫിക്കറ്റ് വൈകിച്ചതെന്നും ഇതിൽ 11 കാരണങ്ങൾ നിലനിൽക്കില്ലെന്നും സിടിപി റിപ്പോർട്ടിൽ പറയുന്നു.

റാന്പിന് ആവശ്യമായ ചരിവില്ല, കെട്ടിട നിർമാണ ചട്ടപ്രകാരം ഒഴിച്ചിടേണ്ട സ്ഥലം ഒഴിച്ചിട്ടിട്ടില്ല, ബാൽക്കണിയുടെ വിസ്താരം കൂടുതലാണ്, ശുചീകരണ സംവിധാനങ്ങളിൽ പോരായ്മ ഉണ്ട് തുടങ്ങിയവയാണ് ചട്ടലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സെക്രട്ടറിയുടെ നടപടിക്രമങ്ങളെ ന്യായീകരിക്കുന്നതാണ് നഗരകാര്യ റീജണൽ ഡയറക്ടറുടെ റിപ്പോർട്ട്. വ്യക്തതയ്ക്കു വേണ്ടിയാണ് സെക്രട്ടറി തടസവാദങ്ങൾ ഉന്നയിച്ചതെന്നും ഇതു സ്വാഭാവികമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു റിപ്പോർട്ടുകളും സർക്കാരിനു സമർപ്പിച്ചു.