ജയിലിൽ പ്രവേശിപ്പിച്ചതിലും ദുരൂഹത

01:51 AM Jun 29, 2019 | Deepika.com
പീരുമേട്: രാജ്കുമാറിനെ നെടുങ്കണ്ടത്തുനിന്നു പീരുമേട് സബ് ജയിലിൽ 17ന് പുലർച്ചെ സ്ട്രെച്ചറിന്‍റെ സഹായത്തോടെ പോലീസുകാർ ചുമന്നെത്തിക്കുകയായിരുന്നെന്നാണു സബ് ജയിൽ സൂപ്രണ്ട് അനിൽ കുമാർ പറയുന്നത്. നെടുങ്കണ്ടം സ്റ്റേഷനിൽനിന്നു രാജ്കുമാറിനെ പീരുമേട് സബ് ജയിലേക്കു കൊണ്ടുവരുന്പോഴുള്ള സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല. ഇയാൾക്കു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നാണ് ജയിൽ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

ഇത്തരത്തിലുള്ള ഒരാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ജയിലിലിട്ടു എന്നതു ദുരൂഹമാണ്. അവശനായ രാജ്കുമാറിനെ 19, 20 തീയതികളിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെന്നും രണ്ടുദിവസം അവിടെ പരിശോധിച്ചിട്ടും രോഗങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരിച്ചയച്ചെന്നുമുള്ള പോലീസ് ഭാഷ്യങ്ങൾ ആസൂത്രിതമാണെന്നാണ് ആരോപണമുള്ളത്.
ഇത്രയും അവശതയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 32 പാടുകളും ശരീരത്തുള്ള രാജ്കുമാറിനെ 19ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അവിടുത്തെ ഡോക്ടർമാർ അതു മനസിലാക്കാതെ രോഗബാധിതനല്ലെന്നു പറഞ്ഞു തിരിച്ചയച്ചു എന്ന വിശദീകരണവും സംശയാസ്പദമാണ്. ന്യൂമോണിയ ബാധയാണ് മരണകാരണമെന്നു പറയുന്പോഴും 21ന് രാവിലെ പത്തോടെ മരിച്ച ആളിന് 19നു നടത്തിയ വൈദ്യ പരിശോധനയിൽ രോഗമില്ലായിരുന്നു എന്നു പറയുന്നതിലും പൊരുത്തക്കേടുണ്ട്.

അവശനായ രാജ്കുമാറിനെ 21ന് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതിനാലാണ് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. പോസ്റ്റുമോർട്ടത്തിൽ രാജ്കുമാറിന്‍റെ വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇത് എപ്പോൾ സംഭവിച്ചതാണെന്നു വ്യക്തമായിട്ടില്ല.