നെടുമ്പാശേരി: സംസ്ഥാനത്ത് നിന്നു ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ.ടി. ജലീല്‍. നെടുമ്പാശേരി സിയാൽ അക്കാദമിയിൽ ഹജ്ജ് ക്യാന്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2,750 ഓളം തീർഥാടകരാണ് ഈ വർഷം നെടുമ്പാശേരിയില്‍നിന്നു യാത്രയാകുന്നത്. മുന്‍ വർഷത്തേപോലെ മികച്ച സൗകര്യങ്ങളാണ് ഇത്തവണയും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കുന്നത്. കരിപ്പൂരില്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തുനിന്നു സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നതെന്നും മന്ത്രി പറഞ്ഞു. ജൂലൈ 13ന് വൈകിട്ട് ഏഴിനാണ് നെടുമ്പാശേരി ഹജ്ജ് ക്യാന്പിന്റെ ഉദ്ഘാടനം.
ഹജ്ജ്: തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കുമെന്ന് മന്ത്രി
01:39 AM Jun 29, 2019 | Deepika.com