ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി കാമുകനെ വിളിച്ചു; ജയിൽ ചാടിയ യുവതികൾ പിടിയിലായി

01:39 AM Jun 29, 2019 | Deepika.com
തിരുവനന്തപുരം: ഒളിവിൽ പോകുന്നതിനിടെ സഞ്ചരിച്ച ഓട്ടോഡ്രൈവറുടെ ഫോണ്‍ വാങ്ങി കാമുകനെ വിളിച്ചതു ജയിൽ ചാടിയ യുവതികൾക്കു വിനയായി. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നു ചാടിയ സന്ധ്യയെ യും ശിൽപയെയും പിടികൂടാൻ സഹായിച്ചത് വർക്കല കാപ്പിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ബാഹുലേയന്‍റെ നീക്കങ്ങളായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ജയിൽ ചാടിയ ഇരുവരും തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തി. രോഗികളുടെ കൂട്ടിരിപ്പുകാരുടെ വസ്ത്രം മോഷ്ടിച്ചു വേഷംമാറി. കുഞ്ഞിനു മരുന്നു വാങ്ങാൻ പണമില്ലെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിൽ പിരിവു നടത്തി. പുലർച്ചെ ബസിൽ വർക്കല കാപ്പിലെത്തി. അവിടെ നിന്നു ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറി. പാരിപ്പള്ളിയിലേക്കു പോകുന്നതിനിടെ ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി ശിൽപ സഹോദരനെ വിളിച്ചു. എന്നാൽ, സഹോദരൻ സഹായിച്ചില്ല. തുടർന്ന് കാമുകൻ രാഹുലിനെ വിളിച്ചു. പാലോട് എത്താൻ രാഹുൽ നിർദേശം നൽകി.
പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പിന്നീട് രാഹുലിനെ ഫോണ്‍ ചെയ്തു. ഇരുവരും ജയിൽ ചാടിയവരാണെന്ന് രാഹുൽ ഓട്ടോ ഡ്രൈവറോടു പറഞ്ഞു. തുടർന്ന് ഓട്ടോ ഡ്രൈവർ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിനിടെ യുവതികൾ പാരിപ്പള്ളിയിലെ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി. വാഹനം ഓടിച്ചു നോക്കേണ്ടതുണ്ടെന്നു പറഞ്ഞ് ടെസ്റ്റ് ഡ്രൈവിന് വാങ്ങിയ ശേഷം സ്കൂട്ടർ തട്ടിയെടുത്ത് പാലോട് ഭാഗത്തേക്കു പോയി. ഇതിനിടയിൽ പോലീസ് പാലോട് ഭാഗത്തെത്തിയിരുന്നു. രാത്രിയോടെ ഇവിടെയെത്തിയ ഇവർ പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ചു.
മോഷണക്കേസ് പ്രതികളായ തങ്ങൾക്കു ജാമ്യം ലഭിക്കില്ലെന്ന ഭീതിയെ തുടർന്നാണു ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് ഇരുവരും പോലീസിനെ അറിയിച്ചത്. ബന്ധുക്കൾ കൈയൊഴിഞ്ഞതിനാൽ ജാമ്യം ലഭിക്കില്ലെന്ന ഭീതിയിലായിരുന്നു ഇരുവരും. അടുത്തെങ്ങും ജാമ്യം ലഭിക്കില്ലെന്ന് സഹതടവുകാർ പറഞ്ഞതോടെ രക്ഷപെടുകയായിരുന്നത്രെ.
അതിനിടെ വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായാണ് കണ്ടെ ത്തൽ. ജയിൽ ഡിഐജി സന്തോഷ് കുമാറിന്‍റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഡിജിപി ഋഷിരാജ് സിംഗിന് നൽകും.