ആർടിഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം പിടിച്ചു

01:19 AM Jun 29, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ (റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്) ജോയിന്‍റ് ആർടി ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. പലയിടത്തു നിന്നും കണക്കിൽ പെടാത്ത തുക പിടിച്ചെടുത്തു.

വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 65 ആർടിഒ- ജെആർടി ഓഫീസുകളിൽ നടന്ന പരിശോധനയിൽ ചിലയിടങ്ങളിൽ നിന്ന് അര ലക്ഷം രൂപയിലേറെ പിടിച്ചെടുത്തു. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പലയിടങ്ങളിലും രാത്രി വൈകിയാണു സമാപിച്ചത്.

ചങ്ങനാശേരി, മൂവാറ്റുപുഴ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ട്. പലയിടത്തും ഓണ്‍ലൈൻ വഴി അപേക്ഷ സ്വീകരിച്ചാലും ഇടനിലക്കാർ വഴി പണം നൽകിയാൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്നും വിജിലൻസ് കണ്ട ത്തി. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഓണ്‍ലൈൻ വഴി അടയ്ക്കുന്ന തുകയ്ക്കുപുറമേ കൂടുതൽ തുക ഏജന്‍റുമാർ വഴി കൈമാറിയാൽ മാത്രമേ രജിസ്ട്രേഷൻ നടക്കുള്ളുവെന്നതും കണ്ടെ ത്തി. നമ്പർ അനുവദിക്കുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാഹനങ്ങളുടെ ടെസ്റ്റിനും ഇടനിലക്കാർ മുഖേന പണപ്പിരിവ് നടത്തുന്നതും വിജിലൻസ് കണ്ടെ ത്തി.