ഹരിതം

01:19 AM Jun 29, 2019 | Deepika.com
വാഴ മഞ്ഞളിക്കുന്നോ? കാരണം ഇതാകാം

എല്ലാവളങ്ങളും നൽകിയിട്ടും നിങ്ങളുടെ പുരയിടത്തിലെ വാഴ മഞ്ഞളിക്കുന്നോ? കാരണം ഇതാകാം. ഇലയുടെ അരികുകൾ കരിഞ്ഞാലും തിരിച്ചറിയാൻ സാധിക്കണം. അത് വാഴയുടെ വളർച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കുന്ന നിമാവിരകളുടെ സാന്നിധ്യം മൂലമാണെന്ന്. വേരിനെയും മാണത്തെയും നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ ആറോളം ജനുസുകളിൽപ്പെട്ട നിമാവിര കളുണ്ട്. വേരുബന്ധക നിമാവിരകളും വേരു തുരപ്പൻ - വേരു ചീയൽ നിമാവിരകളുമാണ് ഇവിടെ വില്ലനാകുന്നത്.

വേരുബന്ധക നിമാവിര

ഇവയുടെ ആക്രമണം രൂക്ഷമാകുന്പോൾ നല്ല വളക്കൂറും ജലാംശവുമുള്ള മണ്ണിലും വാഴകൾ ഇലകൾ മഞ്ഞളിച്ച് വാടിനിൽക്കും. ഈ നിമാവിരകൾ വേരുകളെ ആക്രമിക്കുന്നതുമൂലം വേരുകളിൽ മുഴകൾ ഉണ്ടാവുന്നു. വേരിന്‍റെ വളർച്ച കുറയുന്നു. വേരുകൾ ചീയുന്നതായി കാണാറില്ലെങ്കിലും ചിലപ്പോൾ വേരുകളിൽ വിള്ളലുകൾ വീഴാറുണ്ട്. വേരുബന്ധക നിമാവിരകളുടെ ആക്രമണം വേരുകളിൽ അതിരൂക്ഷമാവുന്പോൾ മുഴകളുടെ താഴെനിന്ന് ധാരാളം പൊടിവേരുകൾ ഉണ്ടാകുന്നു. അവയെയും ഈ നിമാവിരകൾ പിന്നീട് ആക്രമിച്ചു നശിപ്പിക്കുന്നു. മെലോയ്ഡോഗൈനി ഇൻകോഗ്നിറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ കേരളത്തിലെ എല്ലാ കൃഷിസ്ഥലങ്ങളിലും കാണപ്പെടുന്നു.

വേരുചീയൽ നിമാവിര

പ്രാട്ടൈലെൻകസ് കോഫിയെ എന്ന ശാസ്ത്രീയ നാമമുള്ള ഈ നിമാവിരകൾ വ്രണങ്ങൾ ഉണ്ടാക്കുന്നവയാണ്. ആക്രമണത്തിന്‍റെ ഫലമായി വേരുകൾ പൊള്ളയായി തീരുന്നു. ഇവ വേരിനുള്ളിൽ കടന്നാണ് ആക്രമിക്കുന്നത്. എന്നാൽ ആക്രമണം രൂക്ഷമാകുന്പോൾ വേരുകളിൽ കൂടി ഈ നിമാവിരകൾ മാണത്തിലേക്കു കടന്നു കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നു. ആക്രമണ വിധേയമായ വേര് പൊള്ളയായി തീരുകയും ഈ വേരുകൾ ജീർണിച്ച് ആഹാരയോഗ്യമല്ലാത്ത അവസ്ഥയിൽ നിമാവിരകൾ മണ്ണിലേക്ക് വീണ്ടും വന്ന് പുതിയ വേരുകളെ ആക്രമിക്കുകയാണ് ചെയ്യുന്നത്. വേരുചീയൽ നിമാവിര ആക്രമിച്ച വേരുകളിൽ നീളത്തിലുള്ള ചുവപ്പുപാടുകൾ ധാരാളം കാണാം. വേര് വണ്ണംകുറഞ്ഞ് ചുവപ്പു നിറത്തോടെയുള്ള വ്രണങ്ങളുണ്ടാകുന്നു. ജീർണിച്ച് നശിക്കാനും തുടങ്ങുന്നു. വാഴയുടെ വേരുകൾ എളുപ്പം നശിക്കുന്നതിനാൽ വിളവിനെ സാരമായി ബാധിക്കും. ഈ നിമാവിരകളുടെ ആക്രമണം വാഴയെബാധിക്കുന്ന ഫ്യൂസേറിയം പോലുള്ള കുമിൾ രോഗാണുക്കളുടെ ആക്രണത്തെ കൂട്ടുന്നതായി കാണുന്നു. നിമാവിരയുണ്ടാക്കിയ മുറിവുകളിലൂടെ ഇത്തരം ശത്രുകുമിളുകൾക്ക് വാഴയെ പെട്ടെന്ന് ആക്രമിച്ച് രോഗത്തിന്‍റെ തീവ്രത കൂട്ടാൻ സാധിക്കും.

വേരുതുരപ്പൻ നിമാവിര (റാഡോഫോളസ് സിമിലിസ്)

വാഴകൃഷിയെ ബാധിക്കുന്ന ആന്തരിക പരാദനിമാവിര. എല്ലാ പ്രദേശങ്ങളിലും കാണുന്ന ഒന്നാണിവ. വേരിനുള്ളിൽ പ്രവേശിച്ച് വേരിന്‍റെ എല്ലാഭാഗത്തും സഞ്ചരിച്ച് വേരുകളെ പൊള്ളയാക്കി തീർക്കുന്നു. മണ്ണിൽ കാണുന്ന എല്ലാ ദശയിലുമുള്ള വേരുതുരപ്പൻ നിമാവിരകൾ വേര് തുരന്ന് ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ വേരിലെ ആ ഭാഗത്ത് കറുത്തതോ അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ളതോ ആയ പാടുകൾ ഉണ്ടായിരിക്കും. ആക്രമണം കൂടുന്നതനുസരിച്ച് ഇവ വലുതായി കറുത്ത വ്രണമാകും.

ജീർണിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ നൈട്രജൻ - പൊട്ടാഷ് വളങ്ങളുടെ അപര്യാപ്തത ലക്ഷണങ്ങളായ ഇലമഞ്ഞളിപ്പും ഇലകളുടെ അരികുകൾ കരിഞ്ഞുണങ്ങുന്നതും കാണാം. ഒരിക്കൽ വേരിനുള്ളിൽ പ്രവേശിച്ചാൽ ആ വേര് നശിപ്പിച്ചുകഴിയുന്പോൾ ഈ നിമാവിരകൾ അടുത്ത വേരിനെ അന്വേഷിച്ച് ആക്രമിച്ച് നശിപ്പിക്കുന്നു. അതിരൂക്ഷമായ ആക്രമണ സമയത്ത് വാഴയുടെ വേരുകൾ ഇപ്രകാരം നഷ്ടപ്പെട്ട് മഴക്കാലത്ത് ചെറിയകാറ്റിൽ പോലും വാഴ കടപുഴകി വീഴും. ഈ സമയങ്ങളിൽ വാഴയുടെ മാണഭാഗം പരിശോധിക്കുകയാണെങ്കിൽ കറുത്ത് ദ്രവിച്ച പാടുകൾ കാണാൻ സാധിക്കും. ഇത്തരം ലക്ഷണങ്ങളുള്ള വാഴയുടെ വേരുകൾ നല്ല മൂർച്ചയുള്ള കത്തികൊണ്ട് നെടുകെ ഛേദിച്ചുനോക്കിയാൽ വേരുകളുടെ ഇരുവശത്തും അങ്ങിങ്ങായി കടും തവിട്ടു നിറത്തിലോ, കടും ചുവപ്പു നിറത്തിലോ ഉള്ള പാടുകൾ കാണാം. ഇത് വേരുതുരപ്പൻ നിമാവിരകളുടെ പ്രത്യേക ആക്രമണ ലക്ഷണമാണ്. ഈ നിമാവിര ബാധിച്ച വേരുകളുടെ തൊലി കൈയ്യുറ പോലെ വലിച്ചൂരിയെടുക്കാൻ സാധിക്കും. നടു ഞരന്പ് അവിടെ നിൽക്കുകയും ചെയ്യും.

നിയന്ത്രണമാർഗങ്ങൾ

1. മണലിന്‍റെ അംശം കൂടിയ മണ്ണിലാണ് നിമാവിരകളുടെ ആക്രമണം കൂടുതലായി കാണുന്നത്. അതിനാൽ ജൈവാംശം കൂട്ടിയാൽതന്നെ ഒരു പരിധിവരെ നിമാവിരകൾ പെറ്റുപെരുകുന്നത് തടയാൻ സഹായിക്കുന്നു.

2. കമ്മ്യൂണിസ്റ്റ്പച്ചയോ, ശീമക്കൊന്നയോ ചതച്ച് അടിവളമായോ ആവശ്യാനുസരണം മണ്ണോടുചേർത്ത് കൊടുക്കുന്നതോ നിമാവിരകളുടെ ശല്യം കുറക്കുന്നു.

3. മിത്രകുമിളായ പേസിലോമൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി വാഴചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ഉത്തമമാണ്.

4. രണ്ടു വരി വാഴയ്ക്കിടെ ഒരുവരി ബന്ദിപ്പൂ (ചെണ്ടുമല്ലി) വളർത്തുന്നത് നിമാവിരകളെ തുരത്താൻ സഹായിക്കും.

5. മാതൃവാഴയുടെ തെരഞ്ഞെടുത്ത കന്നുകൾ ഇളക്കിമാറ്റി നടാതെ, അവിടെതന്നെ വളരാൻ അനുവദിക്കുന്ന കുറ്റിവിളരീതിയിൽ, മാതൃവാഴയെ ബാധിച്ച നിമാവിരകൾ കന്നുകളെ രൂക്ഷമായി ആക്രമിക്കുന്ന സത്യം പലർക്കും അറിയില്ല. അതിനാൽ നിമാവിരകളുടെ ആക്രമണത്തിന്‍റെ തീവ്രത വർധിപ്പിക്കുന്ന കുറ്റിവിളയെടുക്കുന്ന (റട്ടൂണിംഗ്) കൃഷി സന്പ്രദായങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

6. തെരഞ്ഞെടുത്ത വാഴക്കന്നുകൾ സസൂക്ഷ്മം പരിശോധിച്ച് കറുത്ത പാടുകൾ, നിമാവിര ബാധിച്ചു അഴുകിയ ഭാഗങ്ങൾ എന്നിവയുണ്ടെങ്കിൽ കരിക്ക് ചെത്തും കണക്ക് അവ ചെത്തി മറ്റേണ്ടതാണ്.

7. ചെത്തി വൃത്തിയാക്കിയ കന്നുകളുടെ മാണം 50-55 ഡിഗ്രി സെൽഷ്യസിൽ ചൂടുവെള്ളത്തിൽ (തിളച്ച വെള്ളവും സാധാരണ വെള്ളവും തുല്യ അളവിൽ കൂട്ടിചേർത്താൽ മതി) 15-20 മിനിറ്റ് മുക്കി വയ്ക്കുകയോ തിളക്കുന്ന വെള്ളത്തിൽ 30 സെക്കന്‍റ് വയ്ക്കുകയോ ചെയ്യുന്നത് വഴി നിമാവിരകളെ നിശേഷം ഒഴിവാക്കാം.

8. മിത്രകുമിളായ പേസിലോമൈസസ് ലെലാസിനസും (പർപ്യൂറിയോസില്ലം ലിലാസിനം) സ്യൂഡോമോണസ് ഫ്യൂറസെൻസും 12.5 ഗ്രാം വീതം വാഴ ഒന്നിന് കടഭാഗത്ത് ചേർത്ത് കൊടുക്കുന്നത് നിമാവിരശല്യം കുറയ്ക്കുന്നതാണ്.

9. മിത്രകുമിളായ പേസിലോമൈസിസ് ലൈലാസിനസ് 25 ഗ്രാം വീതം വാഴ ഒന്നിന് കടഭാഗത്ത് ചേർത്തു കൊടുക്കുന്നത് ഉത്തമമാണ്.

10. നിമാവിരനാശിനിയായ കാർട്ടാപ്പ്-ഹൈഡ്രോക്ലോറൈഡ് 4ഏ (കാർട്ടോക്സ്, കാൾഡാൻ, പഡാൻ, റാഡോണ്‍) വാഴ ഒന്നിന് 20 ഗ്രാം വീതം വട്ടത്തിൽ തടമെടുത്ത് ഇട്ട് കൊടുത്തതിനുശേഷം ജലസേചനം നൽകുന്നത് നിമാവിരകളെ നൂറുശതമാനം ഒഴിവാക്കാൻ സഹായിക്കും.
ഡോ. ഗവാസ്: 94957 56549.

ഡോ. ഗവാസ് രാഗേഷ്, അസിസ്റ്റന്‍റ് പ്രഫസർ കീടശാസ്ത്ര വിഭാഗം, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശൂർ

കൃഷിയുടെ കൂട്ടുകാരി

ഒരു ദിവസത്തെ 24 മണിക്കൂർ തികയുന്നില്ല സിമിക്ക്. തിരുവനന്തപുരം കുറ്റിച്ചൽ കള്ളോടുള്ള സിമിയുടെ റംല മൻസിൽ ഒരു ഹരിതഗൃഹമാണ്. വീടും സമീപത്തെ മുപ്പതുസെന്‍റും തീർക്കുന്ന ഹരിതക്കാഴ്ചകൾ കാണാൻ നിരവധിയാളുകളാണെത്തുന്നത്. സിമി ഷാജി എന്ന മുപ്പത്തിയെട്ടുകാരി ഈ വീട്ടുവളപ്പിലൊരുക്കുന്നത് അത്യപൂർവ ഹരിതവിഭവങ്ങളാണ്. കൃഷിയെ ഉറ്റസുഹൃത്തായി സിമി സ്വീകരിച്ചിട്ട് പതിനാലു വർഷമായി.

ആദ്യം ഒൗഷധം

വീടിനകത്തേക്കു കയറിയാൽ ഒൗഷധക്കൃഷിയാണ് ആദ്യം. പ്രസവരക്ഷയ്ക്കും മറ്റുമുപയോഗിക്കുന്ന നെയ് വള്ളി, പുത്രൻ ജീവ, യശങ്ക് എന്നിവയെല്ലാം വീടിനുമുൻവശം തന്നെ തലയുയർത്തി നിൽക്കുന്നു. ആനക്കുടങ്ങൽ, താമരക്കുടങ്ങൽ, വയനാടൻ കുടങ്ങലുകൾ, ചെറുകുടങ്ങൽ തുടങ്ങി ഇലക്കറിയായും ഒൗഷധമായും ഉപയോഗിക്കുന്ന എട്ടിനം കുടങ്ങലുകൾ, അഞ്ചിനം തിപ്പലി, വയറുസംബന്ധമായ അസുഖങ്ങൾക്കുപയോഗിക്കുന്ന ചെങ്ങലംപറണ്ട, വാതരോഗം ശമിപ്പിക്കുന്ന അമർക്കൊടി തുടങ്ങി 350 തരം ഒൗഷധസസ്യങ്ങളുടെ ശേഖരമാണ് കുറഞ്ഞസ്ഥലത്ത് സിമി ഒരുക്കിയിരിക്കുന്നത്. ഗ്രോബാഗുകളിലും നിലത്തുമെല്ലാമായി ക്രമമായാണ് കൃഷി. ഓരോ സസ്യത്തിന്‍റെ ചുവട്ടിലും ഇവയുടെ പേരു സൂചിപ്പിക്കുന്ന ബോർഡുകളുമുണ്ട്.

ഇഞ്ചിയുടെ മികച്ച ശേഖരവും സിമിയുടെ അടുക്കളത്തോട്ടത്തെ വ്യത്യസ്തമാക്കുന്നു. മരുന്നിനായി ഉപയോഗിക്കുന്ന കോലിഞ്ചി, മലയിഞ്ചി, കറുത്ത നിറമുള്ള ഇഞ്ചി എന്നിവകൂടാതെ കിഴങ്ങിന് നല്ല വലിപ്പമുള്ള, ഒരു ഗ്രോബാഗിൽതന്നെ രണ്ടരക്കിലോയോളം വിളവു ലഭിക്കുന്ന മലേഷ്യൻ, നെതർലാൻഡ് ഇഞ്ചികൾ, ചുവന്ന ഇഞ്ചി എല്ലാം നൂറുമേനി വിളവു നൽകുന്നു. തൊണ്ടയിൽ മുള്ളുകുടുങ്ങിയാൽ അതുകളയാൻ തൊലിപ്പുറത്ത് അരച്ചുപുരട്ടുന്ന മുള്ളൂർ ഇഞ്ചിയാണ് മറ്റൊരാകർഷണം. പാന്പിൻ വിഷത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്ന ഗരുഢക്കൊടി, ഗരുഢപ്പച്ച, നീലയമരി എന്നിവയെല്ലാം ഒൗഷധോദ്യാനത്തെ സന്പുഷ്ടമാക്കുന്നു.

വീടിനു സമീപത്തു തന്നെയുള്ള സ്ഥലത്ത് കിഴങ്ങുവിളകളുടെ വൻശേഖരവും ക്രമീകരിക്കുകയാണ് സിമി. ചെറുകിഴങ്ങ്, മുക്കിഴങ്ങ്, അടതാപ്പ്, കുറ്റിക്കാച്ചിൽ തുടങ്ങി പരന്പരാഗതമായി കൃഷിചെയ്യുന്ന കിഴങ്ങിനങ്ങൾ എല്ലാം തന്നെ ഇവിടെയുണ്ട്. കൂടാതെ തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രം(സിറ്റിസിആർഐ) നൽകുന്ന ഇനങ്ങളും സിമിയുടെ കൃഷി വേറിട്ടതാക്കുന്നു. വയലറ്റ് നിറമുള്ള മധുരക്കിഴങ്ങായ ഫുവകൃഷ്ണ, ഫുവസോന എന്നിവ സിറ്റിസിആർഐയുടെ സംഭാവനയാണ്.

ബ്രോയിലറിനു പകരം ക്രോയിലർ

ബ്രോയിലർ കോഴിക്കുപകരം മുട്ടയ്ക്കും മാംസത്തിനുമുപയോഗിക്കാൻ പറ്റുന്ന പല കളറുകളിലുള്ള ക്രോയിലർ കോഴികളെയാണ് സിമി വളർത്തുന്നത്. വർഷം ഒരു കോഴിയിൽ നിന്നു 140 മുട്ട ലഭിക്കും. പെട്ടന്നു വളരുന്ന ഇവയെ ഇറച്ചി ആവശ്യങ്ങൾക്കുമുപയോഗിക്കാം. മറ്റൊരു കൂട്ടിൽ നാടൻ കോഴിയേയും താറാവിനെയും ഒരുമിച്ചു വളർത്തുന്നു. എട്ട് ആടുകളും ഒരു ജേഴ്സി ഇനത്തിൽപ്പെട്ട പശുവും പാലിന്‍റെ ആവശ്യം നിറവേറ്റുന്നു. ഒപ്പം പച്ചക്കറിക്കൃഷിക്കാവശ്യമുള്ള വളവും ഇവ നൽകുന്നു. കൃഷിയിടത്തിനു നടുക്ക് ചെറിയൊരു പടുതാക്കുളത്തിൽ ഗിഫ്റ്റ് തിലാപ്പിയയേയും വളർത്തുന്നുണ്ട് സിമി.

മട്ടുപ്പാവിലെ കൃഷി

ഇത്രയും കഴിഞ്ഞാൽ പിന്നെ മട്ടുപ്പാവിലെ കൃഷിയിലേക്ക് പ്രവേശിക്കാം. ടെറസിന്‍റെ വശങ്ങളിലെ ഭിത്തികളിൽ സ്വദേശിയും വിദേശിയുമായ പഴവർഗങ്ങൾ ചട്ടികളിലും ചാക്കുകളിലുമായി കൃഷി ചെയ്തിരിക്കുന്നു. അബിയു, റൊളിനോ, സാന്തോൾ, വെൽവറ്റ് ആപ്പിൾ, ഡ്രാഗണ്‍ഫ്രൂട്ട്, സപ്പോർട്ട, ഓറഞ്ച്, ഇസ്രായേൽ ഓറഞ്ച്, മുന്തിരി, സീതപ്പഴം എന്നിവയിൽ പലതും കായ്ച്ചു നിൽക്കുന്ന കാഴ്ച മനോഹരമാണ്. ടെറസിലെത്തിയാൽ ഇവയുടെ പഴങ്ങളും ഭക്ഷിച്ച് കാർഷികകാഴ്ചകൾ കണ്ടാസ്വദിക്കാം. മൂന്നുതരം ഞാവലുകളും ടെറസിൽ വിളയുന്നു.വള്ളി ഓറഞ്ച്, ലെമണ്‍ വൈൻ, സീഡ്‌ലെസ് നാരകം, ഗണപതി, ഒടിച്ചുകുത്തി നാരകങ്ങൾ, പലതരം ചാന്പകൾ എന്നിവയെല്ലാം സിമിയുടെ അപൂർവ ശേഖരത്തിലെ മുത്തുകളാണ്. ഇവകൂടാതെ കന്പോസ്റ്റ് യൂണിറ്റ്, ചെറുതേനീച്ച, വൻതേനീച്ച വളർത്തൽ എന്നിവയെല്ലാം ഈ 30 സെന്‍റിനെ ആകർഷകമാക്കുന്നു. തിരുവനന്തപുരം കർഷകക്കൂട്ടായ്മവഴിയാണ് കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. വീട്ടിലെത്തി സാധനങ്ങൾ വാങ്ങിക്കുന്നവരും അനവധി.

പച്ചക്കറി വൈവിധ്യം

ടെറസിൽ വിളയാത്ത പച്ചക്കറികൾ ഒന്നുമില്ലെന്നതാണ് സത്യം. ഇലക്കറികളായ സെലറി, ലെറ്റ്യൂസ്, കെയ്ൽ, പാഴ്സലി, പാൽച്ചീര, സുന്ദരിച്ചീര, മയിൽപ്പീലിച്ചീര, പട്ടുചീര, വയൽച്ചീര എന്നിവയെല്ലാം ടെറസിലെ ഗ്രോബാഗിൽ സുന്ദരികളായി നിൽക്കുന്നു. ആനക്കൊന്പൻ, ചുവപ്പ് വെണ്ടകളാണ് തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരിനം. ബബ്ലി, വൈജയന്തി വള്ളിപ്പയറുകൾ ആർത്തു വളരുകയാണ്. നാരില്ലാപ്പയർ, കുറ്റിപ്പയർ, പാണ്ടൻപയർ, സീബ്രാപയർ എന്നിങ്ങനെ പോകുന്നു ടെറസിലെ പയർ കൃഷി. പാവൽ, പടവലം, ലോംഗ് കുക്കുംബർ, ബട്ടർനട്ട്, നാലിനം സലാഡ് വെള്ളരി എന്നിവയെല്ലാം ടെറസിനെ ഹരിതാഭമാക്കുന്നു. അഞ്ചിനം കുറ്റിയമരകളാണ് മറ്റൊരു വിഭാഗം. പട്ടാളച്ചുരയ്ക്ക, കുംഭച്ചുരയ്ക്ക, നീളൻ ചുരയ്ക്ക, പല ഇനം തക്കാളികൾ, ബീൻസ് എന്നിവയെല്ലാം ടെറസിലെ ഗ്രോബാഗിൽ നല്ലവിളവുമായി നിൽക്കുന്നു.

തൊഴുത്തിൽ തുടങ്ങും

തൊഴുത്ത് ശുചിയാക്കിക്കൊണ്ടാണ് കാർഷിക ദിനചര്യ ആരംഭിക്കുന്നത്. കോഴിക്കും ആടിനും ആവശ്യമായതെല്ലാം നൽകിയശേഷം ടെറസിലേക്കു പ്രവേശിക്കും. താഴെയുള്ളവയ്ക്ക് ജലസേചനം പൈപ്പുപയോഗിച്ചാണ്. ടെറസിൽ ഡ്രിപ് ഇറിഗേഷൻ വഴിയാണ് ജലസേചനം. ടെറസിലെ ജോലികൾക്കു ശേഷം ആടുകളെ മേയ്ക്കാൻ കൊണ്ടുപോകും. മുയലുകൾക്ക് ഭക്ഷണം നൽകും. പച്ചക്കറികൃഷിയിൽ ചാണകവും ആട്ടിൻകാഷ്ഠവുമാണ് പ്രധാന വളം. 2017-18- ലെ സംസ്ഥാനത്തെ മികച്ച ടെറസ് കർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് സിമിയ്ക്കായിരുന്നു. എസ്.ആർ ഷാജിയാണ് ഭർത്താവ്. ഷംസ റംലത്ത്, മുഹമ്മദ് യാസിൻ എന്നിവരാണ് മക്കൾ.
ഫോണ്‍-സിമി: 7907480021.

ടോം ജോർജ്