ലോക കേരള സഭയില്‍നിന്നു രാജിവച്ച പ്രതിപക്ഷ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

01:21 AM Jun 28, 2019 | Deepika.com
തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്നു രാജിവച്ച പ്രതിപക്ഷ തീരുമാനം പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

കക്ഷിരാഷ്ട്രീയ താത്പര്യത്തിന്‍റെ പേരില്‍ ഇത്തരം സമിതികളില്‍നിന്നു രാജിവയ്ക്കുന്നത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം ലോകത്തെമ്പാടും നല്‍കുന്നതിനു മാത്രമേ സഹായിക്കൂ. അത്തരമൊരു സമീപനം സ്വീകരിക്കുന്നവർ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നു കക്ഷിരാഷ്‌ട്രീയ താത്പര്യങ്ങളുടെ പേരില്‍ പിന്തിരിഞ്ഞുനില്‍ക്കുന്നവരെന്ന് ഭാവികേരളം കുറ്റപ്പെടുത്തുന്നതിലേക്കു നയിക്കും.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ലോക കേരളസഭയില്‍ പ്രവാസികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കുന്നതിനുള്ള സാധ്യതകളെക്കൂടി തകര്‍ക്കുന്നതാണു പ്രതിപക്ഷത്തിന്‍റെ പിന്‍മാറ്റം.