തിരുവനന്തപുരം: മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. എന്നാല്‍ യുഡിഎഫിന്റെ കാലത്തെ ഉത്തരവുകളുടെ അടിസ്ഥാനത്തിലും തുടര്‍ന്ന് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് തുടര്‍ നടപടികള്കൈക്കൊണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സി. മമ്മൂട്ടിയാണ് പ്രശ്നം ഉന്നയിച്ചത്.
സെന്റിന് ഒന്‍പതിനായിരം രൂപ നിരക്കില്‍ വാങ്ങിയ ഭൂമിയാണ് സര്‍ക്കാര്‍ 1,60,000 രൂപയ്ക്കു വാങ്ങുന്നതെന്ന് സി. മമ്മൂട്ടി പറഞ്ഞു. എന്നാല്‍ യുഡിഎഫ് കാലത്തും എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോഴും വിദഗ്ധ സമിതികള്‍ ശിപാര്‍ശ ചെയ്ത ഭൂമിയാണ് മലയാളം സര്‍വകലാശാലയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
വിലനിര്‍ണയ സമിതി ഉടമകളുമായി ചര്‍ച്ച നടത്തി സെന്റിന് 10,000 രൂപ കുറച്ചാണ് 1,60,000 രൂപയായി വില നിശ്ചയിച്ചിരിക്കുന്നത്. ഭൂമിവിലയുടെ ആദ്യ ഗഡുവായി ഒമ്പതുകോടി രൂപ അനുവദിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്.
ജില്ലാ കളക്ടര്‍ വില പേശി സെന്റിന് 10,000 രൂപ വിലകുറച്ചതോടെ കമ്മീഷന് നഷ്ടമായവരാണ് ഇപ്പോള്‍ ഭൂമി വാങ്ങുന്നതു തടസപ്പെടുത്താന്‍ രംഗത്തിറങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഭൂമാഫിയയ്ക്കായി കള്ളക്കച്ചവടം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഭൂമിവാങ്ങല്‍ ഇടപാടിലെ ക്രയവിക്രയ നടപടി പരിശോധിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ആവശ്യപ്പെട്ടു. ഒരു ഭരണകക്ഷി എംഎല്‍എയുടെ ബന്ധുക്കളാണ് ഭൂമി ഇടപാടിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി വാങ്ങിയതില്‍ സുതാര്യത ഇല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മലയാളം സര്‍വകലാശാലയ്ക്കു ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം
01:10 AM Jun 28, 2019 | Deepika.com