തിരുവനന്തപുരം: കടലാക്രമണം നേരിടാൻ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടി അനുവദിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. കിഫ്ബി വഴി ആലപ്പുഴയിലെ വട്ടച്ചാൽ, പതയാങ്കര, കാട്ടാർ, ആറാട്ടുപുഴ, അന്പലപ്പുഴ എന്നിവിടങ്ങളിൽ പുലിമുട്ട് നിർമാണത്തിനായി 184.01 കോടി രൂപയുടെ ഭരണാനുമതി നൽകി.
ഭിത്തി നിർമാണത്തിന് ആവശ്യമായ കരിങ്കൽ കിട്ടാത്ത സാഹചര്യമുണ്ട്. അതിനാൽ അനുയോജ്യമായ സ്ഥലങ്ങളിൽ ജിയോ ബാഗുകളിൽ മണൽ നിറച്ചാണു തീര സംരക്ഷണംനടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ കെ.വി.അബ്ദുൽഖാദർ, കെ.ആൻസലൻ, കെ.ജെ.മാക്സി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
കടലാക്രമണം: 22.5 കോടി അനുവദിച്ചു
01:20 AM Jun 25, 2019 | Deepika.com