ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ തിഗാന്ധിനഗർ (കോട്ടയം): കാൻസർ ഇല്ലാത്ത രോഗിക്കു കീമോ തെറാപ്പി നൽകിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഉന്നതതല സംഘത്തിനു പരാതിക്കാരി മൊഴി നൽകി. ടുക്കവും അശ്രദ്ധയും മൂലമാണു താൻ കീമോ തെറാപ്പി ചികിത്സയ്ക്കു വിധേയയാകേണ്ടി വന്നതെന്നു മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര രജനി (38) തെളിവെടുപ്പു സംഘത്തിനു മൊഴി നൽകി.
മെഡിക്കൽ കോളജ് പതോളജി ലാബ് ബയോക്സി ഫലം വരുന്നതുവരെ കാത്തു നിൽക്കാൻ തയാറാകാതെ സ്വകാര്യ ലാബ്, സ്കാനിംഗ് സെന്റർ എന്നിവിടങ്ങളിൽനിന്നു ലഭിച്ച തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ ആരംഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നു പരാതിക്കാരി ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് അന്വേഷണ സംഘം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ 10.30ന് കോട്ടയം മെഡിക്കൽ കോളജ് ഓഫീസിൽ എത്തിച്ചേരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ, പരാതിക്കാരിയെ കൂടുതൽ യാത്ര ചെയ്യിക്കണ്ടെ ന്ന സംഘത്തിന്റെ വിലയിരുത്തലിലാണു മൊഴിയെടുക്കൽ പിന്നീടു ചെങ്ങന്നൂർ ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ, രാവിലെ 11.30ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉച്ചകഴിഞ്ഞു 1.45 നാണ് അന്വേഷണ സംഘം എത്തിയത്.
മൊഴി രേഖപ്പെടുത്തി വൈകുന്നേരം അഞ്ചോടെയാണു പരാതിക്കാരി മടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. അജയ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജനറൽ സർജറി മേധാവി ഡോ. വിശ്വനാഥൻ, ആലപ്പുഴ മെഡിക്കൽ കോളജിലെ പതോളജി മേധാവി ഡോ. രമാ പ്രിയദർശിനി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
ഇല്ലാത്ത രോഗത്തിനു കീമോ: പരാതിക്കാരി മൊഴി നൽകി
01:32 AM Jun 23, 2019 | Deepika.com