പാലാ ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ലെന്നു പി.ജെ. ജോസഫ്

01:32 AM Jun 23, 2019 | Deepika.com
തൊടുപുഴ: ജോസ്.കെ. മാണി വിഭാഗം പാർട്ട ിവിട്ടുപോയതി നാ ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ അവർക്കു രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ലെന്നും യുഡിഎഫ് നിശ്ചയിക്കുന്ന ഏതു സ്ഥാനാർഥിയെയും കേരള കോണ്‍ഗ്രസ്-എം പിന്തുണയ്ക്കുമെന്നും വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. അടുപ്പം പുലർത്തുന്നയാളെ ഉപയോഗിച്ചു തനിക്കെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതിലൂടെ ഇവർ വിദ്വേഷം വളർത്തുകയാണെന്നും ജോസഫ് പുറപ്പുഴയിലെ വസതിയിൽ പറഞ്ഞു.

2017 ജനുവരി 29ന് കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചതു യൂത്ത് ഫ്രണ്ട് ജന്മദിനമാഘോഷിച്ച തിരുവനന്തപുരത്തെ റിഹാബിലിറ്റേഷൻ സെന്‍ററിലെ കുട്ടികൾക്കൊപ്പമാണ്. കെ.എം. മാണിയെയും പാർട്ടിയുടെ പാരന്പര്യത്തെയും മറന്നാണ് ഇവർ പരാതി നൽകിയത്. ചെയർമാനെന്ന നിലയിൽ താനാണു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കേണ്ടത്. എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമില്ലാത്ത കെ.ഐ. ആന്‍റണി ജനറൽ സെക്രട്ടറിയെന്ന പേരിൽ ആൾമാറാട്ടം നടത്തിയാണു യോഗം വിളിച്ചത്. പിളർപ്പാഗ്രഹിച്ചവർ മൂന്നര മിനിറ്റിൽ പാർട്ടി പിളർത്തുകയും ചെയ്തു. കോടതി ഉത്തരവിലൂടെ വിമതരുടെ പ്രവർത്തനങ്ങൾ മരവിച്ചിരിക്കുകയാണ്. മധ്യസ്ഥ ചർച്ചകളിൽനിന്ന് ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു. അതിനാൽ ഇപ്പോൾ സമവായ ചർച്ച നടക്കുന്നില്ല.

പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം തുടർ നടപടികളെന്നു യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കു മുൻപ് സർക്കാർ ആവശ്യമായ ഫണ്ടനുവദിച്ച് തകർന്ന വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 25നു സെക്രട്ടേറിയറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടു വിളിച്ച ഹൈപവർ കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തെന്നും ജോസഫ് പറഞ്ഞു.