ആലപ്പുഴ: തന്റെ ജീവിതത്തെ ആസ്പദമാക്കി ചരിത്രം ഓർത്തെടുത്തുള്ള മറുപടി പ്രസംഗമാണ് ഗൗരിയമ്മ നടത്തിയത്. രാഷ്ട്രീയപ്രവർത്തനത്തിനു വേണ്ടതു ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണെന്ന് ഓർമിപ്പിച്ചു.
പി. കൃഷ്ണപിള്ളയാണ് തനിക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം തന്നത്. അദ്ദേഹത്തോടു ബഹുമാനവുമുണ്ടായിരുന്നു. അല്ലാതെ ഇഎംഎസിനോടായിരുന്നില്ല. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടുമെന്ന മുദ്രാവാക്യം ഒരുകാലത്തു മുഴങ്ങി. ജനങ്ങളെല്ലാം അതേറ്റെടുത്തിട്ടും ചിലരുടെ താത്പര്യത്താൽ മുഖ്യമന്ത്രിയായില്ല. വ്യവസായ മന്ത്രിയായി ഞാൻ ഭരിച്ചു.
ചങ്ങന്പുഴയോടൊത്തു പഠിച്ച കാര്യവും സ്വർണമെഡൽ വാങ്ങി പാസായ കാര്യവുമെല്ലാം ഓർത്തെടുത്ത് അവർ പറഞ്ഞപ്പോൾ സദസിൽ കൂടിയവർക്കും അത് അദ്ഭുതമായി. സ്ത്രീകൾക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച അവർ തന്നിൽ ജീവൻ അവശേഷിക്കുംവരെ സ്ത്രീകളുടെ രക്ഷയ്ക്കായി നിലകൊള്ളുമെന്നും പറഞ്ഞു.
ചരിത്രമോർമിപ്പിച്ചു ഗൗരിയമ്മയുടെ മറുപടി പ്രസംഗം
01:09 AM Jun 22, 2019 | Deepika.com