തിരുവനന്തപുരം: ഒൻപത് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്പോൾ അതിനാവശ്യമായി വരുന്ന സാന്പത്തിക ബാധ്യതയെ കുറിച്ച് വിശദമായ പഠനം നടത്തിവരികയാണ്.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുന്പോൾ ആവശ്യമായി വരുന്ന സാന്പത്തിക ബാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ഇ.ടി ടൈസണ് മാസ്റ്ററുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതി: ഉയർന്ന ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി വിശദ പഠനം
12:16 AM Jun 20, 2019 | Deepika.com