തലശേരി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ബിനോയ് കോടിയേരി ദീപികയോട് പറഞ്ഞു. തനിക്കെതിരെ പരാതി നല്കി കേസെടുപ്പിച്ച യുവതിക്കെതിരെ മുംബൈയിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ട്.
തന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതി പരിചയം മുതലെടുത്ത് പലതവണ പണം വാങ്ങിയതായും പിന്നില്‍ ഒരു ബംഗാള്‍ സ്വദേശിയുടെ കരങ്ങളുണ്ടെന്നും ബിനോയ് കോടിയേരി ആരോപി ച്ചു. താൻ വിവാഹം ചെയ്തശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നേരത്തേ യുവതി പോലീസില്‍ പരാതിപ്പെടുകയും പോലീസ് അത് അന്വേഷിച്ച് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായും ഈ പരാതിയോടൊപ്പം ഹാജരാക്കിയ രേഖകൾ വ്യാജമായിരുന്നുവെന്ന് അന്ന് തെളിഞ്ഞിരുന്നുവെന്നും ബിനോയ് പറഞ്ഞു. ഇതുസംബന്ധിച്ച പരാതി പോലീസ് തള്ളിക്കളഞ്ഞിരുന്നു.
യുവതിയും ബംഗാള്‍ സ്വദേശിയും ഇപ്പോൾ കള്ളപ്പരാതിയുമായി രംഗത്തുവന്നിരിക്കുകയാണെന്നും ഇത് നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു.
യുവതിയുടെ പരാതി കെട്ടിച്ചമച്ചതെന്ന് ബിനോയ് കോടിയേരി
01:35 AM Jun 19, 2019 | Deepika.com