തിരുവനന്തപുരം: പച്ചത്തേങ്ങ കിലോയ്ക്ക് 27 രൂപ നിരക്കിൽ സംഭരിക്കാൻ മന്ത്രിതലയോഗത്തിൽ തീരുമാനമായി. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരടങ്ങിയ മന്ത്രിതല സമിതിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നതിനായി തീരുമാനമെടുത്തത്. സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കുന്നതിന് കിലോയ്ക്ക് 9.10 രൂപ നിരക്കിൽ പ്രോസസിംഗ് ചാർജ് നൽകും.
കേരഫെഡിനു കീഴിലുള്ള തെരഞ്ഞെടുത്ത സംഘങ്ങൾക്ക് പ്രോസസിംഗ് ചാർജ് മുൻകൂറായി നൽകും. കേരഫെഡിനു കീഴിലുള്ള 900 ഓളം സംഘങ്ങളിൽ തെരഞ്ഞെടുത്തവ വഴിയാകും പച്ചത്തേങ്ങ സംഭരിക്കുന്നതെന്നും കഴിയുന്നതുംവേഗം സംഭരിച്ചു തുടങ്ങുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നാളികേരത്തിന്റെ മൂല്യവർധനയുമായി ബന്ധപ്പെട്ട ശില്പശാല ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കും.
പച്ചത്തേങ്ങ 27 രൂപ നിരക്കിൽ സംഭരിക്കും
01:35 AM Jun 19, 2019 | Deepika.com