തിരുവനന്തപുരം: ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പി.എം. മനോജും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്കു വരുന്നു. ഒഴിവുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്കാകും അദ്ദേഹമെത്തുകയെന്നാണു സൂചന.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധൻ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന തസ്തികയാണിത്. എന്നാൽ, മുതിർന്ന അംഗമെന്ന നിലയിൽ മറ്റു ചില തസ്തികകളിലും പരിഗണനയിലുണ്ടെന്നും പറയപ്പെടുന്നു. പാർട്ടി മുഖപത്രത്തിലെ മുൻ ന്യൂസ് എഡിറ്റർ പി.പി. അബൂബക്കറും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സി.എം. രവീന്ദ്രൻ, പി. ഗോപൻ, മേജർ ദിനേഷ് ഭാസ്കർ എന്നിവരാണ് മറ്റ് എപിഎസുമാർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആർ. മോഹൻ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണു ചുമതലയേറ്റത്. പാർട്ടി സംസ്ഥാന സമിതിയംഗം ദിനേശൻ പുത്തലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയും എ. രാജശേഖരൻനായർ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുമാണ്. കൂടാതെ മാധ്യമ ഉപദേഷ്ടാക്കളായി പ്രഭാവർമയും ജോണ്ബ്രിട്ടാസുമുണ്ട്. എം.സി. ദത്തൻ (ശാസ്ത്രം), എൻ.കെ. ജയകുമാർ (നിയമം), രമണ്‍ ശ്രീവാസ്തവ (പോലീസ്), സി.എസ്. രഞ്ജിത്ത് (വികസനം) എന്നിവരാണ് മുഖ്യമന്ത്രിയുടെ മറ്റ് ഉപദേഷ്ടാക്കൾ.
പി.എം. മനോജും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക്
12:51 AM Jun 17, 2019 | Deepika.com