കൊച്ചി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് അറസ്റ്റിലായ മൂന്നാം പ്രതി സൗത്ത് ഉക്കടം അല്‍ അമീന് കോളനിയില്‍ ഹിദായത്തുല്ല(38)യെ കോടതിയില്‍ ഹാജരാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഐഎ സംഘം ഇയാളെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് നിരോധിത സംഘടനയായ ‘സിമി’യുമായി ഇയാള്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതായി സ്ഥിരീകരിച്ചതെന്ന് എന്‍ഐഎ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണത്തിന് ഇയാളെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ ദിവസം പിടിയിലായ കോയമ്പത്തൂര്‍ നഞ്ചുണ്ടാപുരം സ്വദേശി ടി. മുഹമ്മദ് അസ്ഹറുദ്ദീന്റെ (32) കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും.
ഭീകരാക്രമണത്തിനു പദ്ധതി: മൂന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി
12:30 AM Jun 16, 2019 | Deepika.com