കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകനെ ചികിത്സിക്കാന്‍ പിതാവ് എടുത്ത വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാന്‍ ഹൈക്കോടതി ധനകാര്യ വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്കി. ഹര്‍ജി 24നു വീണ്ടും പരിഗണിക്കും.
കാസര്‍ഗോഡ് പെര്‍ള സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു മകന്റെ ചികിത്സയ്ക്കുവേണ്ടി 2013-ൽ എടുത്ത 10,000 രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നുള്ള നടപടികള്‍ തടയണമെന്നും വായ്പ എഴുതിത്തള്ളാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് എം. വാസുദേവ നായിക് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മകന് ചികിത്സയിലിരിക്കേ 2017 -മരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വായ്പാ കുടിശികകള്‍ എഴുതിത്തള്ളുന്ന ആനുകൂല്യം 2011 -നു മുമ്പുള്ള വായ്പകള്‍ക്കാണ് അനുവദിക്കുന്നതെന്നാണു ബാങ്കിന്റെ വാദം.
എന്‍ഡോസള്‍ഫാന്‍ ചികിത്സയ്ക്കായി എടുത്ത വായ്പ എഴുതിത്തള്ളൽ: കോടതി നിലപാടു തേടി
11:54 PM Jun 15, 2019 | Deepika.com