ഇരിട്ടി : അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം എസ്റ്റേറ്റുടമ സ്വയം വെടിവച്ചു മരിച്ചു. കുടക് ജില്ലയിലെ ഗോണിക്കുപ്പ ബാളല്ലെയിലാണ് നാടിനെ നടുക്കിയ സംഭവം. ഗോണിക്കുപ്പയിലെ ലയൺസ് ഹൈസ്കൂളിൽ സയൻസ് അധ്യാപികയായ ആശ കാവേരമ്മ(47) യാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിനുശേഷം പൊന്നമ്പേട്ട സ്വദേശിയായ എസ്റ്റേറ്റുടമ ജഗദീഷ്(60) സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം.
സ്കൂളിലേക്ക് പോകാനായി ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ സമീപത്തെ എസ്റ്റേറ്റില്‍നിന്ന് ആശയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഒറ്റക്കുഴല്‍ നാടന്‍തോക്കുകൊണ്ട് അഞ്ചുതവണ ജഗദീഷ് നിറയൊഴിച്ചു. ആശയുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
.
അധ്യാപികയെ വെടിവച്ചു കൊന്ന എസ്റ്റേറ്റുടമ ജീവനൊടുക്കി
12:39 AM Jun 15, 2019 | Deepika.com