മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഡൽഹിക്കു പോകും

01:30 AM Jun 14, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടു നിവേദനം സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഡൽഹിക്കു പോകും. നാളെ ഉച്ചയ്ക്ക് 12നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും.

കേരളത്തിലെ ദേശീയപാത വികസനം ഒന്നാം പട്ടികയിൽ തന്നെ ഉൾപ്പെടുത്തി വേഗത്തിൽ നടപ്പാക്കണമെന്നാണു കേരളത്തിന്‍റെ ആവശ്യം. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോംജോസ്, പൊതുമരാമത്തു സ്പെഷൽ സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവരും സംഘത്തിലുണ്ടാകും. മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനും ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുത്തേക്കും.

കഴിഞ്ഞ ദിവസം സ്വകാര്യ സന്ദർശനത്തിനായി കോവളത്ത് എത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിയമസഭയിൽ എത്തിയിരുന്നു. നിയമസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിലെ ദേശീയപാത വികസനത്തിനു കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായവുമുണ്ടാകുമെന്നും നിതിൻ ഗഡ്കരി ഉറപ്പു നൽകിയിരുന്നു. ദേശീയപാത വികസനം ഒന്നാം പട്ടികയിൽനിന്നു നീക്കിയതിനെതിരേ നേരത്തേ കേരളം ഒന്നടങ്കം പ്രതിഷേധം ഉയർത്തിയിരുന്നു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളം കേന്ദ്ര സർക്കാരിനു നൽകുന്ന നിവേദനത്തിൽ ഉൾപ്പെടുത്തും. വയനാട് ചുരത്തിനു സമാന്തരമായി ബദൽ പാതയും സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്.