4.91 കോടി തട്ടിയ കേസ്: ആറു പേരുടെ ശിക്ഷ മരവിപ്പിച്ചു

12:46 AM Jun 13, 2019 | Deepika.com
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ ഗ്ലോബല്‍ ഫാക്ടേഴ്സ് ലിമിറ്റഡ് കമ്പനിയെ വഞ്ചിച്ചു 4.91 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, പിഴ ശിക്ഷയുടെ 20 ശതമാനം കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു ശിക്ഷ മരവിപ്പിച്ചത്.

ഗ്രീന്‍ വുഡ് എന്ന കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ എം.ആര്‍. സോമരാജ് എന്‍. നായര്‍, ബിസിനസ് പാര്‍ട്ണറായ അനന്ത നാരായണ ഭട്ട്, ബിസിനസുകാരായ കെ.എന്‍. രാമചന്ദ്രന്‍, ബിജു ജോര്‍ജ്, കൈലാസ് അങ്കുഷ് ഭായ് വടക്കര്‍, രാജ ചന്ദ്രശേഖരന്‍ ഖാര എന്നിവരുടെ ശിക്ഷയാണു ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചത്. കേസില്‍ സോമരാജ് എന്‍. നായരെ ഏഴു വര്‍ഷം തടവിനാണ് സിബിഐ കോടതി ശിക്ഷിച്ചിരുന്നത്.