കടലാക്രമണം; ചെല്ലാനത്തു നാട്ടുകാർ കളക്ടറെ തടഞ്ഞു തിരിച്ചയച്ചു

12:11 AM Jun 13, 2019 | Deepika.com
പള്ളുരുത്തി: രൂക്ഷമായ കടലാക്രമണം നേരിടുന്ന ചെല്ലാനം കടപ്പുറം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയ്ക്കു നേരേ നാട്ടുകാരുടെ പ്രതിഷേധം. കടലാക്രമണം ആരംഭിച്ചു മൂന്നാം ദിവസമായ ഇന്നലെ രാവിലെ 11 ഓടെ കടപ്പുറം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ക്കു ജനങ്ങളുടെ പ്രതിഷേധത്തെ ത്തുടർന്നു തിരികെപ്പോകേണ്ടിവന്നു.

കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ടു കാലവർഷത്തിനു മുൻപുതന്നെ തീരദേശ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും കളക്ടറെ സമീപിച്ചിരുന്നെങ്കിലും അനുകൂല സമീപനം ഉണ്ടാകാതിരുന്നതാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്.

കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്നു കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ സൗകര്യവുമില്ലാത്ത ക്യാന്പുകളിലേക്കു തങ്ങളില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

കൂടുതൽപ്പേർ പ്രതിഷേധവുമായി എത്തിയതോടെ കടല്‍ കയറുന്ന പ്രദേശങ്ങളിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി കളക്ടർ മടങ്ങിപ്പോയി. കൊച്ചി മേഖലയിൽ മൂന്നൂറോളം വീടുകളിൽ കടൽവെള്ളം കയറിയിട്ടുണ്ട്.