പ്രളയത്തിൽ തകർന്നത് അംഗീകൃത നിർമിതിയെങ്കിൽ ധനസഹായം

01:05 AM Jun 12, 2019 | Deepika.com
തിരുവനന്തപുരം: പ്രളയത്തിൽ തകർന്നത് അംഗീകൃത നിർമിതിയാണെങ്കിൽ ദുരന്ത പ്രതികരണ നിധിയിൽനിന്ന് ധനസഹായം നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഭൂമിക്ക് പട്ടയമുണ്ടോയെന്നു പരിഗണിക്കില്ല.

കാർഷിക വിളകൾ നശിച്ചതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടതിനുമുള്ള നഷ്ടപരിഹാരത്തിനും പട്ടയഭൂമി എന്ന മാനദണ്ഡമില്ല. ഭൂമിയുടെ ഉടമസ്ഥന് മാത്രമേ നഷ്ടപരിഹാരം നൽകാവൂ എന്നാണ് കേന്ദ്രമാനദണ്ഡം.

പ്രളയം, ഉരുൾപൊട്ടൽ എന്നിവയിൽ ദുരിതം നേരിട്ടവർക്ക് പട്ടയം ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ധനസഹായം നൽകുമെന്നും എസ്. രാജേന്ദ്രന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി