മെഡിക്കൽ കോളജിൽ വീഴ്ചയുണ്ടായില്ലെന്ന് അധികൃതർ

01:40 AM Jun 07, 2019 | Deepika.com
ഗാന്ധിനഗർ: ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ തങ്ങളുടെ ഭാഗത്തു പിഴവുണ്ടായിട്ടില്ലെന്നു മെഡിക്കൽ കോളജ് അധികൃതർ. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്കു വെന്‍റിലേറ്റർ ആവശ്യമായതിനാൽ അത് ഉണ്ടോയെന്നു പിആർഒ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കു വിളിച്ചു ചോദിച്ചിരുന്നു. ഇല്ലെന്നു മറുപടി ലഭിച്ച ശേഷം വിവരം ബന്ധുക്കളെ അറിയിച്ചു.

പിആർഒ ഡോക്ടറെ വിളിച്ചുകൊണ്ടു വരുന്പോഴേക്കും രോഗിയുമായുള്ള ആംബുലൻസ് പുറത്തേക്കു പോയി. രണ്ടാമതു വീണ്ടും മെഡിക്കൽ കോളജിൽ എത്തിയപ്പോൾ രോഗി മരിച്ചെന്നും ആർഎംഒ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ആർഎംഒ പറഞ്ഞു.