മെഡി. കോളജ് പിആർഒയെ മർദിച്ചതായി കേസ്

01:33 AM Jun 07, 2019 | Deepika.com
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ രോഗി ബുധനാഴ്ച മരിക്കാനിടയായതിനെത്തുടർന്നു രോഗിയോടൊപ്പമുണ്ടായിരുന്നവർ ആശുപത്രി പിആർഒയെ മർദിച്ചതായി പരാതി.

പിആർഒ കൂത്താട്ടുകുളം സ്വദേശി സോനു (40) മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മകൾക്കെതിരേ പോലീസ് കേസെടുത്തു.

കട്ടപ്പന കോഴിമല സ്വദേശിയായ ജേക്കബ് തോമസാ(73)ണു മരിച്ചത്. സ്വകാര്യ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിക്കു വെന്‍റിലേറ്റർ തീവ്രപരിചരണ വിഭാഗം വേണമെന്നു ബന്ധുക്കൾ പറഞ്ഞു. പിആർഒ ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിളിച്ചു വെന്‍റിലേറ്റർ അന്വേഷിച്ച ശേഷം ഇല്ലെന്നുള്ള വിവരം അറിയിച്ചു. ഇവിടെ വെന്‍റിലേറ്റർ സൗകര്യം ലഭിക്കുന്നതുവരെ തത്കാലം മറ്റൊരിടത്തേക്കു പോകാൻ നിർദേശിച്ചു. ഉടൻ തന്നെ രോഗിയുമായി മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിയെങ്കിലും അവിടെയും സൗകര്യം ലഭിച്ചില്ല.

വീണ്ടും മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്ന രോഗി മരിച്ചു. തുടക്കത്തിൽത്തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നെങ്കിൽ മരണം സംഭവിക്കില്ലെന്ന പറഞ്ഞ് പിആർഒയെ മർദിച്ചതായാണു പരാതിയിൽ പറയുന്നത്.