കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവം: ഇന്‍റലിജന്‍സ് എഡിജിപി അന്വേഷക്കണമെന്ന് ഹൈക്കോടതി

01:18 AM Jun 07, 2019 | Deepika.com
കൊച്ചി: കോട്ടയം മേലുകാവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍റലിജന്‍സ് എഡിജിപി വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തെ ക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജേഷിന്‍റെ പിതാവ് രാജു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വാഹന ഇടപാടിനെക്കുറിച്ച് പരാതി നല്‍കാന്‍ മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിയ രാജേഷിനെ പോലീസ് തടഞ്ഞുവച്ച് മര്‍ദിച്ചെന്നും മാല മോഷണക്കേസില്‍ പ്രതിയാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പ്രഥമദൃഷ്ട്യാ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍റലിജന്‍സ് എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കാനാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.