കൊടുവായൂർ: കരിപ്പോട്ടിൽനിന്നുള്ള തീർഥാടകസംഘത്തിന്റെ ട്രാവലർ അപകടത്തിൽപെട്ട് മൂന്നുപേർ മരിച്ചു. പതിനൊന്നുപേരുടെ നില ഗുരുതരമാണ്. പേഴുംകാട് പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (60), കണ്ണങ്കോട് കിട്ടുവിന്റെ ഭാര്യ പെട്ടമ്മ (65), കുനിശേരി നിഖില (എട്ട്) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിച്ച് മധുരയ്ക്കു പോകുന്പോൾ ഇന്നലെ പുലർച്ചെ 1.30ന് മധുരയ്ക്ക് 50 കിലോമീറ്റർ അകലെ ട്രാവലർ മറിയുകയായിരുന്നു. തീർഥാടകസംഘത്തിൽ സ്ത്രീകളും കുട്ടികളുമായി അമ്പതോളം പേരുണ്ടായിരുന്നു.
പരിക്കേറ്റവർ കാട്ടൂർ ജനറൽ ആശുപത്രിയിലും മധുര ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുനിശേരി സ്വദേശി നിഖിലയെന്ന എട്ടുവയസുകാരി കരിപ്പോട്ടിൽ വിരുന്നിനെത്തിയതാണ്. നിഖിലയെയും തീർഥാടനത്തിനു കൊണ്ടുപോകുകയായിരുന്നു. മരിച്ച മൂവരുടെയും മൃതദേഹം മധുര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കരിപ്പോട്ടിൽ എത്തിച്ചു.
മധുരയിൽ ട്രാവലർ മറിഞ്ഞ് മൂന്നു മലയാളികൾ മരിച്ചു
12:33 AM Jun 05, 2019 | Deepika.com