തിരുവനന്തപുരം: ജയിൽവകുപ്പിലെ നോണ്‍ ഗസറ്റഡ് എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് വ്യക്തിഗത റാങ്കിംഗ് അനുവദിക്കാൻ തീരുമാനം. അധിക സാന്പത്തിക ബാധ്യതയില്ലാതെയാണു പദ്ധതി നടപ്പാക്കുന്നത്.
15 വർഷം പൂർത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായും (നോണ്‍ കേഡർ), 22 വർഷം പൂർത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ/ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ/നോണ്‍ കേഡർ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ/ ഗേറ്റ് കീപ്പർ/പ്രിസണ്‍ ഓഫീസർ എന്നിവരെ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2 (നോണ്‍ കേഡർ) ആയും, 28 വർഷം പൂർത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ/ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ/ നോണ്‍ കേഡർ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ/ പ്രിസണ്‍ ഓഫീസർ/ ഗേറ്റ് കീപ്പർ/അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2/ നോണ്‍ കേഡർ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2 എന്നിവരെ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 (നോണ്‍ കേഡർ) തസ്തികയിലേക്കാണ് വ്യക്തിഗത റാങ്കിംഗ് അനുവദിക്കുക.
ഉയർന്ന തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കാതെ ദീർഘകാലം തുടരുന്ന ജീവനക്കാരാണ് ഇവർ.
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം തെന്നല കുളത്തിങ്ങൽ അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമ ഷഹാനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിക്കാനും തീരുമാനിച്ചു.
ജയിൽ ജീവനക്കാർക്ക് വ്യക്തിഗത റാങ്കിംഗ് അനുവദിച്ചു
02:04 AM May 31, 2019 | Deepika.com