ഏഴിമല: പതിമൂന്ന് മലയാളി കേഡറ്റുകള്‍ പുറത്തിറങ്ങിയ ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ താരമായത് ആര്. ക്രീഷ്മ. ഈവര്‍ഷം മുതല്‍ മികച്ച വനിതാ കേഡറ്റിനായി ഏര്‍പ്പെടുത്തിയ സാമൂതിരി ട്രോഫി നേടിയാണ് പാതിമലയാളിയായ ക്രീഷ്മ തിളങ്ങിയത്. നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് (റെഗുലര്‍) വിഭാഗത്തിലെ മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടതും ക്രീഷ്മയാണ്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ എ.എം.കെ. രവികുമാർ-ഇന്ദ്രാണി ദമ്പതികളുടെ മകളാണെങ്കിലും ക്രീഷ്മ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. പഠനകാലം മുതല്‍ കായികരംഗത്തോടുള്ള കമ്പമാണ് ക്രീഷ്മയ്ക്ക് പിന്നീട് നാവികസേനയിലേക്കുള്ള ചുവടുവയ്പിന് പ്രേരണയായത്. നീന്തലിലും ഷൂട്ടിംഗിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് സ്വര്‍ണമെഡല്‍ നേടാന്‍ കഴിഞ്ഞതിനു പിന്നിലും സ്പോര്‍ട്സിനോടുള്ള താത്പര്യമായിരുന്നു. ആര്. ശശിധറാണ് സഹോദരന്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 പേര്‍കൂടി ഇന്നലത്തെ പാസിംഗ് ഔട്ട് പരേഡില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കെ. നിവേദ്(കാഞ്ഞിരോട്, കണ്ണൂര്‍), സൂരജ് ബാലചന്ദ്രന് (ചെറുകുന്ന്, കണ്ണൂര്‍), കെ. മിഥുന്‍രാജ്, മെറിന് ജോഷി (പത്തനംതിട്ട), എം.പി. വിജേഷ്, എ. അല്‍സല്‍ (പാലക്കാട്), ബോബി മാത്യു സ്കറിയ, ക്രിസ് പി. ജോണ്‍ (കോട്ടയം), അമല്‍ ജോണ്‍ മറ്റം(തൃശൂര്‍), ജോര്‍ജ് ടി. ജോസഫ് (എറണാകുളം), പി. സഞ്ജയ്(വയനാട്), ജെറിന് ജോണ്‍ കുര്യന്( ആലപ്പുഴ) എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കേഡറ്റുകള്‍.
മലയാളികളില്‍ നേട്ടംകൊയ്ത് ക്രീഷ്മ
01:59 AM May 26, 2019 | Deepika.com