തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ) അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സൂപ്രണ്ട് വി. രാധാകൃഷ്ണനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണക്കടത്തുകളെല്ലാം നടന്നതെന്ന് ഡിആര്‍ഐക്കു തെളിവ് ലഭിച്ചു. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ അഡ്വ. ബിജു സ്വര്‍ണം വിറ്റ പഴവങ്ങാടിയിലെ സ്വര്‍ണക്കടയുടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു.
ബിജുവും സഹായികളായ വിഷ്ണുവും പ്രകാശന് തമ്പിയും സ്വര്‍ണക്കടയുടമ ഹക്കീമും ഒളിവിലാണ്. ഇവര്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. വിഷ്ണുവുമായാണ് കസ്റ്റംസ് സൂപ്രണ്ട് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവര്‍ തമ്മില്‍ ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായും ഡിആര്‍ഐക്കു തെളിവുകള്‍ ലഭിച്ചു.
ഈ മാസം 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മസ്കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേസിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിജുവിനെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും വിവരം ലഭിക്കുന്നത്.
വിമാനത്താവളത്തിലെ സ്വർണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ
01:56 AM May 25, 2019 | Deepika.com