ആലത്തൂരിന്‍റെ‘പെങ്ങളൂട്ടി’രമ്യ...

12:34 AM May 24, 2019 | Deepika.com
തിരുവനന്തപുരം: ഇടതു കോട്ടയായ ആലത്തൂരിൽ ’പാട്ടും പാടി’ ജയിച്ച രമ്യ ഹരിദാസ് കേരളത്തിന്‍റെ ചരിത്രത്തിലെ എട്ടാമത്തെ വനിതാ ലോക്സഭാംഗം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിജയിക്കുന്ന രണ്ടാമത്തെ വനിതയെന്ന ഖ്യാതിയും ആലത്തൂരിന്‍റെ ഈ ’പെങ്ങളൂട്ടിക്കു’ തന്നെ.

1989 ലും 1991 ലും മുകുന്ദപുരത്തുനിന്നു വിജയിച്ച സാവിത്രി ലക്ഷ്മണനാണു കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച കേരളത്തിൽനിന്നുള്ള ആദ്യ വനിതാ ലോക്സഭാഗം. അന്നു കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്ന മുകുന്ദപുരത്തുനിന്നായിരുന്നു സാവിത്രി ലക്ഷ്മണൻ വിജയിച്ചതെങ്കിൽ, ആലത്തൂരിലെ ഇടതു കോട്ട തകർത്താണ് രമ്യ ഹരിദാസ് 1,58,968 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചിരിത്രം കുറിച്ചത്. മൂന്നാം തവണയും മത്സരരംഗത്തിറങ്ങിയ സിപിഎമ്മിലെ സിറ്റിംഗ് എംപിയായ ഡോ. പി.കെ ബിജുവിന് കഴിഞ്ഞ രണ്ടു തവണയും 40,000 ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി രമ്യ കേരളത്തിന്‍റെ അത്ഭുതക്കുട്ടിയായി മാറിയത്.

ഇടതു കോട്ട പിടിക്കാൻ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത സ്ഥാനാർഥിയായാണ് രമ്യ ഹരിദാസ് ആലത്തൂരിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥിക്കു ജയസാധ്യത ഏറെ അകലെയായിരുന്ന മണ്ഡലത്തിൽ ’പാട്ടു പാടി’ വോട്ടു ചോദിച്ച് രമ്യ പുതിയൊരു പ്രചാരണ രീതിക്കു തുടക്കമിട്ടു. രമ്യയുടെ നാടൻ പാട്ടുകൾ ആലത്തൂരിലും സൈബർ ലോകത്തും ജനപ്രീതി നേടി. ആലത്തൂരിൽ ജനപ്രീതിയും സൈബർ ലോകത്ത് ആരാധകരുടെ നിറഞ്ഞ കൈയടിയും നേടി പ്രചാരണ രംഗത്ത് രമ്യ താരമായതിനു പിന്നാലെ ഇടതിന്‍റെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും രമ്യയ്ക്കു നേരിടേണ്ടി വന്നു.

പക്ഷേ രമ്യയെ ആലത്തൂരിന്‍റെ ’പെങ്ങളൂട്ടി’ എന്നു സ്നേഹത്തോടെ വിളിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ രമ്യയ്ക്കു വേണ്ടി വോട്ടു തേടി. ഒടുവിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ട്, പാട്ടിലൂടെ രമ്യ നൽകിയ സ്നേഹത്തിന് ആലത്തൂരുകാർ വോട്ടിലൂടെ രമ്യക്ക് വലിയ സമ്മാനം നൽകി. കേരളത്തിൽനിന്ന് ഇക്കുറി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി രമ്യ ഹരിദാസ്.