തിരുവനന്തപുരം: കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുളള സഹായങ്ങളോ പഠന-ചികിത്സാ സഹായങ്ങളോ വിതരണം ചെയ്യുന്നത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന തരത്തിലാകരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി.
കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതുസമൂഹത്തിലും അവർ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ട ത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സർക്കാർ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഇക്കാര്യത്തിൽ സർക്കാർ പൊതുവായ നിർദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു. കുട്ടിയുടെ ദരിദ്രപശ്ചാത്തലം മറ്റുളളവരാൽ അവമതിക്കപ്പെടാനോ അവരുടെ മനസിനെ മുറിപ്പെടുത്താനോ കാരണമാകുന്നത് ഒഴിവാക്കപ്പെടേണ്ട താണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സാമൂഹികമായും സാന്പത്തികമായും പുരോഗതി പ്രാപിച്ച സംസ്ഥാനത്ത് 12 ലക്ഷത്തിലധികം കുട്ടികൾ പാർശ്വവൽക്കരിക്കപ്പെട്ടും കുറഞ്ഞ പശ്ചാത്തലത്തിലും ജീവിക്കുന്നുണ്ടെന്ന് സർക്കാർ നടത്തിയ പഠനങ്ങളിൽ കണ്ടെ ത്തിയിട്ടുണ്ട്. ഈ കുട്ടികൾക്ക് വേണ്ട സഹായസേവനങ്ങൾ സർക്കാർ മുൻഗണന നൽകി നടപ്പാക്കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
സഹായ വിതരണച്ചടങ്ങുകൾ കുട്ടിയുടെ ആത്മാഭിമാനത്തെ തകർക്കുന്നതാകരുതെന്നു ബാലാവകാശ കമ്മീഷൻ
01:04 AM May 22, 2019 | Deepika.com